Madhavam header
Above Pot

കൂർക്ക വിളവെടുപ്പിന് യന്ത്രം തയ്യാർ

തൃശൂർ: ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൂര്‍ക്ക പറിക്കുന്ന യന്ത്രത്തിന്‍റെ പ്രവര്‍ത്തനം കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു. കൂര്‍ക്ക കൃഷി വിളവെടുക്കുന്നതിന് സാധാരണയായി കൈക്കോട്ട് ഉപയോഗിച്ച ് മണ്ണിളക്കി പറിച്ചെടുക്കുന്ന രീതിയാണ് അനുവര്‍ത്തിച്ച് വരുന്നത്. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഫാം മെഷിനെറി വിഭാഗം മേധാവി പ്രൊഫ. ഡോ.ജയന്‍ പി.ആറിന്‍റെയും, ശ്രീ ബസവ രാജന്‍റെയും ഗവേഷണങ്ങളിലൂടെ രൂപ കല്‍പന ചെയ്ത് പരിഷ്ക്കരിച്ച ഈ യന്ത്രത്തിന്‍റെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉള്ള പരീക്ഷണങ്ങളാണ് നടത്തി വരുന്നത്.

ഇതിന്‍റെ ഭാഗമായി തൃശൂര്‍ പാഡി ഫാര്‍മേര്‍സ് പ്രഡ്യൂസര്‍ ലിമിറ്റഡിന്‍റെ കീഴില്‍ വരുന്ന ചിറ്റിലപ്പള്ളി ചിരിയന്‍കത്ത് ശ്രീ ഹനീ ഷിന്‍റെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത കൂര്‍ക്കയാണ് പറിച്ചെടുത്തത്. സാധാരണ ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന ഈ യന്ത്രം ഉപയോഗിച്ച് കൂര്‍ക്കക്ക് പുറമെ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളും അനായാസം പറിച്ചെടുക്കാം. ഈ യന്ത്രത്തില്‍ പ്രധാനമായി ഒരു മെയിന്‍ഫ്രൈം, ഡിഗ്ഗിങ ് യൂണിറ്റ്, സോയില്‍ സെപ്പറേറ്റര്‍ യൂണിറ്റ് എന്നിവ അടങ്ങി യിരിക്കുന്നു. ട്രാക്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡിഗ്ഗിങ് യൂണിറ്റും സോയില്‍ സെപ്പറേറ്റര്‍ യൂണിറ്റും ഒപ്പം പ്രവര്‍ത്തിക്കുകയും കൂര്‍ക്ക ഇളകി മുകളിലേക്ക് മണ്ണിനോടൊപ്പം പുറത്ത് വരുന്നു. 86 മുതല്‍ 88 ശതമാനത്തോളം പ്രവര്‍ത്തനക്ഷമതയുള്ള ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറില്‍ 0.16 ഹെക്ടറിലെ വിളകള്‍ പറിച്ചെടുക്കാനാവും.

Astrologer

ഈ യന്ത്രം ഉപയോഗിക്കുന്നതിലൂടെ കൂലിച്ചെലവ് 90% ലാഭിക്കുവാന്‍ സാധിക്കും. ഇതിന്‍റെ നിര്‍മ്മാ ണച്ചെലവ് ഏകദേശം 60,000 രൂപയാണ്. ഡോ. സത്യന്‍ കെ.കെ, ഡീന്‍, കെ.സി.എ.ഇ.ടി, ഡോ.ജയന്‍ പി.ആര്‍, പ്രൊഫ ഹെഡ് (ഫാം മെഷിനെറി വിഭാഗം) ഡോ. രാമചന്ദ്രന്‍ വി.ആര്‍ റിട്ട.പ്രൊഫ. കേരള കാര്‍ഷിക സര്‍വ്വകലാശാല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Vadasheri Footer