Madhavam header
Above Pot

അമ്മയുടെ കാമുകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി . തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.  മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്താമത്തെ ദിവസമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചിട്ടും ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ‘ഭർത്താവ് മരിച്ച ശേഷം കൂടെക്കൂടിയ അവന്റെ വാക്കുകൾ വിശ്വസിച്ചതാണ് തന്റെ ഈ ഗതിക്ക് ഇടയാക്കിയത്. കുഞ്ഞിനോട് ഇത്ര ക്രൂരത കാട്ടുമെന്ന് കരുതിയില്ല. തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും’ – ഏഴു വയസുകാരന്റെ മാതാവായ യുവതി ആരൊടെന്നില്ലാതെ പറയുന്നു…മോനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കട്ടിലിൽ നിന്ന് വീണെതാണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നു.

Astrologer

പേടികൊണ്ടാണത്… ഡോക്ടറോട് പറയുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ വന്നപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്റെയും മക്കളുടെയും സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് മറിച്ച് ഒന്നും ശബ്ദിക്കാനായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ബി.ടെക് ബിരുദധാരിയായ യുവതിയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് മരിച്ചത്. ആറുമാസത്തിനു ശേഷം താനുമായി അടുപ്പത്തിലായ ഭർത്താവിന്റെ ബന്ധുവായ അരുണിനൊപ്പം മക്കളെയും കൂട്ടി യുവതി ഒളിച്ചോടുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും അരുണിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചു.അരുൺ നേരത്തേ വിവാഹിതനായിരുന്നു. ഇതിൽ 10 വയസ്സുള്ള കുട്ടിയുണ്ട്. പിന്നീട് വിവാഹ മോചനം നേടിയിരുന്നു.

കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ച ഇവർ തൊടുപുഴയിലെത്തി ദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് വാടക വീടെടുത്തത്.മക്കൾക്കെന്നെ പേടിയാണ്. ഇളയമകൻ അടുത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. കുട്ടികളിൽനിന്ന് എന്നെ അകറ്റാനാണ് അവൻ ശ്രമിച്ചത്. അച്ഛൻ മരിച്ചതിന്റെ വിഷമം മാറ്റാനായി കുട്ടികളെ അമിതമായി ലാളിച്ചു. അരുണിനൊപ്പം താമസമായപ്പോൾ അയാളുടെ നിർബന്ധപ്രകാരം ലാളന കുറച്ചു. ആൺകുട്ടികളെ ഒരുപാട് ലാളിച്ചാൽ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാൾ പറഞ്ഞിരുന്നത്.മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂ എന്ന് പറഞ്ഞാണ് അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്.

തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ട അരുൺ മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാൻ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്.’’ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരോട് യുവതി പറഞ്ഞു.ലഹരിപിടിച്ചാൽ ക്രൂരനായ മൃഗം ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ പിടിയിലായ മൂർഖൻ അരുണെന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് തലസ്ഥാനത്ത് കൊലപാതകമുൾപ്പെടെ ഏഴുകേസുകളിൽ പ്രതിയാണ്. സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ ഇയാൾ തലസ്ഥാനത്ത് നാലു പൊലീസ് സ്റ്റേഷനുകളിലായി 7 കേസുകളിൽ പ്രതിയാണ്.

ഒട്ടേറെ ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്.സുഹൃത്ത് വിജയരാഘവനെ 2008ൽ ജഗതിയിൽ ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് . 2007ൽ നന്തൻകോടുള്ള ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിഞ്ഞു. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയതാണ് അരുൺ. ഫാഷൻ ഡിസൈനറായ യുവതിയെ ഇയാൾ വിവാഹം ചെയ്തെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞു. പിതാവ് സർവ്വീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുൺ അത് വേണ്ടെന്ന് വച്ചു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു താൽപ്പര്യം. ഈ ചങ്ങാത്തമാണ് അരുണിനെ നഗരത്തിലെ മിക്ക ക്രിമിനൽ സംഘങ്ങളുമായും അടുപ്പിച്ചത്.ലഹരി പിടിച്ചാൽ മുൻപിൻ നോക്കാതെ മൃഗീയമായി പെരുമാറുന്ന പ്രകൃതക്കാരനാണ് ഇയാൾ. സ്ത്രീകളോടും കുട്ടികളോടും മനുഷ്യത്വമില്ലാത്ത പെരുമാറ്റം. വാഹനത്തിൽ മദ്യവും ലഹരിയും ആയുധവും കരുതിയുള്ള യാത്രകൾ. ഒരിക്കൽ പിടിയിലായി പുറത്തിറങ്ങിയാൽ ഒതുങ്ങി ജീവിക്കുന്ന പ്രതീതി സൃഷ്ടിച്ച ശേഷം വീണ്ടും കുറ്റകൃത്യത്തിലേർപ്പെടുന്നതാണ് അരുണിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Vadasheri Footer