Post Header (woking) vadesheri

വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുഅനില്‍ അക്കര . നീതു ജോണ്‍സനെ കാത്ത് റോഡരികില്‍ .

Above Post Pazhidam (working)

വടക്കാഞ്ചേരി: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്സണ്‍ മങ്കര എന്ന പെണ്കുട്ടിയെ കാത്തിരുന്ന് വ്യത്യസ്ത മാര്ഗത്തില്‍ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കര എംഎല്എ. വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്ക്ക രുതെന്നും വിവരിച്ച് അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.  

സിപിഎം സൈബര്‍ ഇടങ്ങളില്കൂ ടിയാണ് ഈ കത്ത് പ്രചരിച്ചത്. ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്എ്, കത്തില്‍ പെണ്കു ട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്സിലര്‍ സൈറാബാനു തുടങ്ങിയവര്‍ രാവിലെ ഒമ്പതു മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്. ‘നീതു മോളെ കാണാന്‍ ഈ ചേച്ചിയും’ എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്സിരലര്ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതുവിനും നീതുവിനെ അറിയുന്ന ആര്ക്കും   ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

രണ്ടര മണിക്കൂര്‍ കാത്തിരുന്നിട്ടും നീതുവിനെ കാണാത്തതിന്നെ തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം എന്നാവശ്യപെട്ട് എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് ഇദ്ദേഹം ഫെയ്‌സബുക്ക് ലൈവിലെത്തി പെണ്കു ട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്മികച്ച് നല്കാംന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു

First Paragraph Jitesh panikar (working)