
തൃശ്ശൂരിൽ സി ഐ സെബാസ്റ്റ്യനോ, ടി എൻ പ്രതാപനോ ?

തൃശൂർ : ലോകസഭ  തിരഞ്ഞെടുപ്പിൽ  വി എം സുധീരൻ  മത്സരിക്കാനില്ലെന്ന് കട്ടായം പറഞ്ഞതോടെ  തൃശൂരിൽ  സി ഐ സെബാസ്റ്റ്യൻ , ടി എൻ  പ്രതാപൻ , എന്നിവരാണ്   അവസാന ഘട്ടത്തിൽ  എ ഐ സി സി യുടെ  പരിഗണന ലിസ്റ്റിൽ  ഉള്ളെതെന്നറിയുന്നു .   രണ്ടു പേരുടെയും  യോഗ്യതയും  അയോഗ്യതയും ആണ്  പാർട്ടി ഇപ്പോൾ  പരിശോധിക്കുന്നത് .ഇറക്കുമതി സ്ഥാനാർഥി ഉണ്ടാകില്ലെന്ന്  എ കെ ആന്റണിയും  ഉറപ്പ്  നൽകുന്നുണ്ട് .
കെ പി സി സി അംഗവും ദീർഘകാലം ജില്ലാ കോൺഗ്രസിലും യൂത്ത് കോൺഗ്രസ് അധ്യക്ഷനായും  പ്രവർത്തിച്ച സി ഐ സെബാസ്റ്റ്യന്  പാർട്ടിയിൽ നിന്നുളള  എതിർപ്പില്ല എന്നത്  അനുകൂല ഘടകമാണ്  .കൂടാതെ  സഹകരണ മേഖലയിലും തന്റെ  പ്രാഗൽഭ്യം  തെളിയിച്ചിട്ടുണ്ട്

എന്നാൽ ടി എൻ പ്രതാപൻ മൽസ്യ തൊഴിലാളി മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും ,എം എൽ എ എന്ന നിലയിൽ നടത്തിയ പ്രവർത്തങ്ങളും പാർട്ടി വിലയിരുത്തുമ്പോൾ തന്നെ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ആയതിനു ശേഷം ജില്ലയിൽ പാർട്ടിക്കുണ്ടായ തകർച്ചയും പാർട്ടി വിലയിരുത്തപ്പെടും . .
. ജില്ലയിലെ കോൺഗ്രസിന്റെ പ്രതാപ കാലത്താണ് സാക്ഷാൽ ലീഡറും ,മകനും പരാജയപ്പെട്ടത് .എന്നാൽ അന്തരിച്ച എ സി ജോസും , പി സി ചാക്കോയും അതിനു ശേഷം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതും സി ഐ സെബാസ്റ്റ്യന് അനുകൂല ഘടകമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു . എ ഐ സി സി നടത്തിയ രഹസ്യ സർവേയും ഇതിനോടൊപ്പം നിൽക്കുന്നതാണെന്ന് അറിയുന്നു .

			