ഗുരുവായൂർ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം നടന്നു , സഹസ്ര കലശച്ചടങ്ങുകൾ ഞായറാഴ്ച.

Above Post Pazhidam (working)

ഗുരുവായൂര്‍:ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂജാവിധിക്രമങ്ങളില്‍ അതി പ്രാധാന്യമേറിയ തത്വഹോമവും തത്വകലശാഭിഷേകവും നടന്നു . രാവിലെ ശീവേലിക്കുശേഷം ഏഴ് മണിയോടെ നമസ്‌കാര മണ്ഡപത്തിലായിരുന്നു തതത്വകലശ ഹോമം നടന്നത് നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രിയാണ് തത്വകലശഹോമം നടത്തിയത്.

Poonthanam

Vasudev Inn

മൂലവിഗ്രഹത്തിന്റെ ചൈതന്യക്ഷയം പരിഹരിയ്ക്കുന്നതിനായി 25-തത്വങ്ങളെ ആവാഹിച്ചുള്ള ഹോമ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടെ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് അഭിഷേകം ചെയ്തു. ശ്രീഗുരുവായൂരപ്പന് ഞായറഴ്ചയാണ് സഹസ്രകലശാഭിഷേകം. നെറ്റിപ്പട്ടവും, ആലവട്ടവും, വെഞ്ചാമരവും കൊണ്ട് അലങ്കരിച്ച കൂത്തമ്പലത്തിലെ കലശമണ്ഡപത്തില്‍ പത്മമിട്ട് 975-വെള്ളികുടങ്ങളിലും, 26-സ്വര്‍ണ്ണകുടങ്ങളിലും മന്ത്രപുരസരം ദ്രവ്യങ്ങളും, പരികലശവും നിറച്ച് പൂജകള്‍ നടത്തി.

Rugmani 700-200

First Paragraph Jitesh panikar (working)

കലശാഭിഷേകത്തിനായി ഭഗവാന്റെ അനുമതി തേടുന്ന അനുജ്ഞ ചടങ്ങും രാത്രി തൃപുകയ്ക്ക്ശേഷം നടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ച് ആചാര്യ വരണത്തിന് ശേഷം നാലമ്പലത്തിനകത്തെ മുളയറയില്‍ മുളപ്പിച്ച നവധാന്യങ്ങള്‍, ക്ഷേത്രം കീഴ്ശാന്തിക്കാര്‍ കൂത്തമ്പലത്തിലെ കലശമണ്ഡപത്തിലേയ്ക്ക് എഴുന്നെള്ളിച്ചു ഞായറാഴ്ച്ച രാവിലെ 7-ന് കൂത്തമ്പലത്തില്‍നിന്നും ആയിരം കുടങ്ങളിലെ ദ്രവ്യങ്ങള്‍ ശ്രീലകത്തെത്തിച്ച് അഭിഷേകം നടത്തും.

തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ ബ്രഹ്മകലശം എഴുന്നെള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശചടങ്ങുകള്‍ക്ക് സമാപനമാകും. ബ്രഹ്മകലശത്തിന്റെ ഭാഗമായി ഞായറാഴ്ച്ച പുലര്‍ച്ചെ 4.30-മുതല്‍ 11-മണിവരെ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിയ്ക്കില്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ട ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാനുള്ള ആനയെ നേരത്തെ തെരഞ്ഞെടുത്ത ആറു ആനകളിൽ നിന്ന് നറുക്കിട്ടെടുക്കും. കുംഭമാസത്തിലെ പൂയ്യംനാളില്‍ തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ കൊടിയേറ്റവും നടക്കും