Madhavam header
Above Pot

ചൈമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി
സിദ് ശ്രീറാം

ഗുരുവായൂർ : രാഗ-സ്വര വിസ്താരങ്ങൾ ചടുലമാക്കിയ തനത് ശൈലിയിൽ ചെമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി സുപ്രശസ്ത തെന്നിന്ത്യൻ ഗായകൻ സിദ് ശ്രീറാം. ചെമ്പൈ സംഗീതോൽസവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും പ്രകടനത്തിന് വേദിയായത്. ഒപ്പത്തിനൊപ്പം പക്കമേളമൊരുക്കി വയലിനിൽ എച്ച് എൻ ഭാസ്ക്കറും മൃദംഗത്തിൽ പത്രി സതീഷ് കുമാറും കച്ചേരി മികവുറ്റതാക്

അയ്യപ്പ നവതരിത്ത കഥാമൃതം – എന്ന ഹര ഹരപ്രിയ രാഗത്തിലുള്ള കൃതിയോടെയായിരുന്നു സിദ് ശ്രീറാം കച്ചേരി തുടങ്ങിയത് . തുടർന്ന് ശരണം ഭവ കരുണാമയി എന്ന കീർത്തനം ഹംസ വിനോദിനി രാഗത്തിൽ ആലപിച്ചു. എന്ന തപം ശൈ ത നെ ,പങ്കജലോചന, ഗോവർദ്ധനഗിരി ധാരി ,രാധാ സമേത കൃഷ്ണാ എന്നീ കീർത്തനങ്ങൾ പാടി. സാ പര്യത് കൗസല്യാ വിഷ്ണു എന്ന കൃതിയോടെയാണ് കച്ചേരി സമാപിച്ചത്.

Astrologer

സിദ് ശ്രീറാമിനുള്ള ഗുരുവായൂർ ദേവസ്വം ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. പക്കമേളമൊരുക്കിയ എച്ച്.എൻ. ഭാസ്കർ , പത്രി സതീഷ് കുമാർ എന്നിവർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഉപഹാരം നൽകി.

രമ്യ ഹിരൺ മയിചെങ്ങാണ്ടി

രമ്യ ഹിരൺ മയിചെങ്ങാണ്ടിയാണ് ഇന്ന് ആദ്യ കച്ചേരി നടത്തിയത്. ഗോപാലക പാഹിമാം രേവ ഗുപ്തി( രാഗം) മിശ്രചാപ് (താളം) എന്ന കീര്ത്തനം ആണ് ആദ്യം ആലപിച്ചത് .തുടർന്ന് വേണുഗാന കേദാര ഗൗള രാഗം,രൂപക താളം, പാവന ഗുരു രാഗം ഹംസാ നന്ദി ,താളം രൂപകം , ശ്രീകൃഷ്ണം ഭജ മാനസ- രാഗം തോടി ,ആദി താളം , എന്നിവ ആലപിച്ചു . അവസാനം നന്ദനന്ദ – ദേശ് രാഗം ,ആദി താളം ,ജചദജചദ ,സിന്ധു ഭൈരവി ആദിതാളം ആലപിച്ചു കച്ചേരിക്ക് സമാപനം കുറിച്ചു.

അവസാന സ്‌പെഷൽ കച്ചേരിയിൽ പി ഗണേഷിന്റെ ചിത്ര വീണ പുതിയ അനുഭവമായി എസ് ആർ രാജശ്രീ വയലിനിലും ,വി കാർത്തിക് മൃദംഗത്തിലും ഉഡുപ്പി ബാലകൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി

Vadasheri Footer