
കാൻസർ രോഗിയായ വായോധികയെ വീട്ടിൽ നിന്നും ഇടക്കി വിടരുത് : കോടതി

ചാവക്കാട് : കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പിൽ രമേഷിനും സുഹൃത്ത് ഷീലക്കെതിരെയുമാണ് ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശാരിക സത്യൻ. വി ഉത്തരവിട്ടത്.

ഭർത്താവ് മരിച്ചതിനെ തുടർന്നും രോഗം മൂർച്ഛിച്ച് വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു വന്നിരുന്ന കാലത്ത് ഹർജിക്കാരിയായ തങ്കയെ തനിക്ക് സ്വത്തുക്കൾ എഴുതിത്തരികയാണെങ്കിൽ വലിയൊരു തുക നൽകാമെന്നും കൂടാതെ മേലിൽ വരുന്ന ചികിത്സാച്ചെലവുകളും മറ്റും താൻ വഹിച്ചോളാം എന്നും , കൂടാതെ രജിസ്ട്രേഷന് ശേഷവും വഹകളിലെ വീട്ടിൽ താമസിച്ചു കൊള്ളാൻ അനുവദിക്കാം എന്നും മറ്റും പറഞ്ഞ് ഗൾഫിൽ ജോലി ചെയ്തു വന്നിരുന്ന ബന്ധു രമേഷ് അടുപ്പം സ്ഥാപിക്കുകയായിരുന്നുവത്രെ. പ്രതിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച ത വസ്തുവഹകൾ എഴുതിക്കൊടുക്കാൻ രജിസ്ട്രാഫീസിൽ ചെന്നതിൽ , രമേഷ് പറഞ്ഞ പ്രതിഫലത്തുക തരാതിരുന്നതിൽ ഒപ്പിടാൻ വിസമ്മതിച്ച തങ്കയെ രമേഷ് വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് രജിസ്ട്രേഷൻ നടക്കാതിരുന്നാൽ തനിക്ക് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചെലവാക്കിയ വലിയ തുകകളും മറ്റും നഷ്ടപ്പെടുമെന്നും പ്രതിഫലത്തുക ഉടൻ ഹർജിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തരാമെന്നും പറഞ്ഞതായി ഹർജിയിൽ പറയുന്നു. ആയത് വിശ്വസിച്ചതിൽ ഹർജിക്കാരി മനസ്സില്ലാമനസ്സോടെ പ്രമാണത്തിൽ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും രമേഷ് യാതൊരു പ്രതിഫലത്തുകയും നൽകാഞ്ഞതിൽ വിവിധ അധികാര സ്ഥാപനങ്ങളിൽ പരാതി നൽകിയിട്ടും തങ്കക്ക് പണം ലഭിക്കാതെയിരുന്നിട്ടുള്ളതാണ്.തുടർന്ന് ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ രമേഷ് പണം ആവശ്യപ്പെട്ട വൈരാഗ്യം വെച്ച് തങ്കയെ സുഹൃത്ത് ഷീലക്കും ഒപ്പം വീട്ടിൽ അതിക്രമിച്ചു കയറിവന്ന് പുറത്താക്കാൻ ശ്രമിച്ചതിലും വീട് പൊളിക്കാൻ ശ്രമിച്ചതിനെയും തുടർന്ന് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവർ മുഖാന്തിരം ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ കോടതി പ്രതികളെ വസ്തുവഹകളിൽ കയറുന്നത് വിലക്കുകയും തങ്കക്ക് വേണ്ട സംരക്ഷണം നൽകുന്നതിനായി ചാവക്കാട് പോലീസിനും തങ്കയുടെ വസ്തുവഹകൾ രമേഷ് കൈമാറ്റം ചെയ്യുന്നത് തടയാൻ ചാവക്കാട് സബ് രജിസ്റ്റാർക്കും കോടതി നിർദ്ദേശം നൽകി. തെറ്റിദ്ധരിപ്പിച്ച് രജിസ്മാക്കിയ പ്രമാണം റദ്ദാക്കുന്നതിന് തങ്ക ചാവക്കാട് മുൻസിഫ് കോടതിയെയും സമീപിച്ചിട്ടുണ്ട്.
