Madhavam header
Above Pot

ആര്യസമാജ പണ്ഡിതന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡല്ഹി : സാമൂഹ്യ പ്രവര്ത്ത കനും  ആര്യസമാജ പണ്ഡിതനും  മുന്‍ എം എല്‍ എ  യു മായിരുന്ന സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്ന്ന്‍  ഗുരുതരാവസ്ഥയില്‍  ന്യൂഡല്ഹിപയിലെ ആശുപത്രിയി യില്‍    ചികിത്സ യിലായിരുന്നു. .

മറ്റു അവയവങ്ങളുടെയും പ്രവര്ത്ത നം തകരാറിലായതിനെ തുടര്ന്ന് ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വൈകീട്ട് ആറോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഡോക്ടര്മാിര്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Astrologer

വിവിധ മതങ്ങള്ക്കി ടയില്‍ സംവാദങ്ങള്‍ നടക്കണമെന്ന പക്ഷക്കാരനായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കി 1970 ല്‍ ആര്യസഭ എന്ന പാര്ട്ടി രൂപവത്കരിച്ചിരുന്നു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്ത്തി ച്ചിരുന്ന അദ്ദേഹം പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ പോരാട്ടം നടത്തി. മുമ്പ് ഹരിയാണയില്നിൂന്നുള്ള എംഎല്എത ആയിരുന്നു.

ഗോത്രവര്ഗ വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ 2018 ജൂലായിലാണ് ബിജെപി, യുവമോര്ച്ചത പ്രവര്ത്ത കരെന്ന് ആരോപിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചത്. ഏതാനും മാസങ്ങള്ക്കുോശേഷം ഡല്ഹിെയില്വദച്ച് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യോപചാരം അര്പ്പി്ക്കാന്‍ പോകവെ ആയിരുന്നു അത്.

< തിരുവനന്തപുരത്തുവച്ചും സ്വാമി അഗ്‌നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും നടന്നിരുന്നു. .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി

സ്വാമി അഗ്നിവേശിന്റെ വേര്പാ ടില്‍ നോബൈല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്ഥിഗ, കോണ്ഗ്ര സ് എംപി ശശി തരൂര്‍, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി സ്വാമി അഗ്നിവേശ് നടത്തിയ പോരാട്ടം പ്രശാന്ത് ഭൂഷണ്‍ അനുസ്മരിച്ചു. തനിക്ക് അറിയാവുന്നവരില് വെച്ച് ഏറ്റവും ധീരനായിരുന്നു. പൊതുജന നമ്മയ്ക്കുവേണ്ടി എത്രവലിയ വെല്ലുവിളിയും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. രണ്ടു വര്ഷം മുമ്പ് ജാര്ഖ്ണ്ഡില് വെച്ച് ബിജെപി- ആര്എസ്എസ് പ്രവര്ത്ത കരുടെ ക്രൂരതയ്ക്ക് ഇരയായാണ് അദ്ദേഹത്തിന്റെ കരള്‍ തകരാറിലായതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

Vadasheri Footer