
“ചിരി മാഞ്ഞു “സലിം കുമാർ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: സുനിത, നടൻ ചന്തു,ആരോമൽ എന്നിവർ മക്കളാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന’ ചിത്രത്തിലെ നായക കഥാപാത്രത്തിന് കേരള സർക്കാരിൻ്റെ രണ്ടാമത്തെ മികച്ചനടനുള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തി അഭിനയത്തിനു 2010ലെ മികച്ച നടനുള്ല ദശീയപുരസ്‌കാരവും 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.
അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ: മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
1969 ഒക്ടോബർ 9ന്എറണാകുളം ജില്ലയിലെവടക്കൻ പറവൂരിൽഗംഗാധരൻകൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു. വടക്കൻ പറവൂരിലുള്ല ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെന്റ് ബോയ്‌സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പിന്നീട് മാല്യങ്കര എസ്എൻഎം കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനശേഷംഎറണാകുളംമഹാര കോളേജിൽനിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാലയുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
സലിംകുമാർ തൻ്റെ മിമിക്രി ജീവിതം ആരംഭിച്ചത്കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹംകൊച്ചിൻ സാഗർഎന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു.ഏഷ്യാനെറ്റിൽമുൻപ് പ്രക്ഷേപണ ചെയ്തിരുന്നകോമിക്കോളഎന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു.
