Madhavam header
Above Pot

രാജസ്ഥാനിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

Astrologer

ജയ്പുര്‍: രാജസ്ഥാനിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 90 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളില്‍ മാത്രമാണ് ബിജെപി അധ്യക്ഷന്‍മാര്‍ക്ക് വിജയിക്കാനായത്.

19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയത്. 24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണം ഉറപ്പിച്ചത്. എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയികളായി.

 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, ഒമ്ബത് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടന്നത്. ആകെയുള്ള 3034 വാര്‍ഡുകളില്‍ 1197 ഇടത്ത് കോണ്‍ഗ്രസും 1141 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളില്‍ സ്വതന്ത്രരും ജയിച്ചു.

Vadasheri Footer