Madhavam header
Above Pot

“ദുരന്തം വഴി മാറി”, എം സി ജോസഫൈൻ രാജി വെച്ചു .

തിരുവനന്തപുരം: പരാതി ക്കാരിയോട് ധാർഷ്ട്യ ത്തോടെയും ധിക്കാരത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ ഗത്യന്തരമില്ലാതെ രാജി വെച്ചു . എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ജോസഫൈന് പിന്തുണ നൽകിയെങ്കിലും ,സി പി എം അവരോട് രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു . ജോസഫൈന്റെ വിവാദ പ്രസ്താവന ക്കെതിരെ സംസഥാന മൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയർന്നത് . അവരെ വഴിയിൽ തടയുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു . അവരുടെ പാർട്ടിയിൽ നിന്ന് പോലും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്

Astrologer

എം സി ജോസഫൈൻ പരാതിക്കാരോട് മോശമായി പെരുമാറിയിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ജോസഫൈന് എതിരെ പരാതിയുമായി വയനാട് സ്വദേശിനിയായ യുവതി രംഗത്തെത്തി. വയനാട്ടിൽ വനിതാ കമ്മീഷൻ അദാലത്ത് നടക്കുന്നതിനിടെ ജോസഫൈൻ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു. ഭർത്താവ് സ്വത്ത് തട്ടിയെടുത്ത് പീഡിപ്പിക്കുന്നു എന്നായിരുന്നു തന്റെ പരാതി. എന്നാൽ, പരാതി കേൾക്കാൻ പോലും ജോസഫൈൻ തയ്യാറായില്ലെന്ന് കൽപറ്റ സ്വദേശിയായ യുവതി വെളിപ്പെടുത്തി

അദാലത്ത് നടക്കുന്ന പൊതു സ്ഥലത്ത് വെച്ച് ജോസഫൈൻ തന്നെ പരസ്യമായി അപമാനിച്ചു. കൂടെയുണ്ടായിരുന്ന അഭിഭാഷകർ ജോസഫൈനെതിരെ സർക്കാരിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭയംമൂലം ചെയ്തില്ല. ജോസഫൈൻ അങ്ങനെ ചെയ്തതിനാൽ ഇപ്പോഴും തനിക്ക് നീതി കിട്ടിയിട്ടില്ല എന്നും യുവതി പറയുന്നു. 2018ലായിരുന്നു സംഭവം. പരാതി പറയുമ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകാതെ മുമ്പിലിരുന്ന ഡസ്കില് കൊട്ടി ഒച്ചയിട്ട ശേഷം തന്നോട് മിണ്ടാതിരിക്കാനാണ് ജോസഫൈൻ പറഞ്ഞതെന്നും യുവതി പറയുന്നു.

കൊല്ലം സ്വദേശിനിയായ ഒരു പരാതിക്കാരിയോട് ജോസഫൈൻ മോശമായി സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. വിവാഹ തട്ടിപ്പിന് ഇരയായ യുവതിയോട് ജോസഫൈന്‍ ക്ഷുഭിതയായി സംസാരിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. പരാതി പറഞ്ഞ യുവതിയോട് നിങ്ങളെ അടിക്കുകയാണ് വേണ്ടതെന്ന് ജോസഫൈന്‍റെ ആക്രോശിക്കുന്നതാണ് ഓഡിയോ സന്ദേശത്തിലുള്ളത്. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോയി പറയണമെന്നാണ് ജോസഫൈന്‍ പറയുന്നത്. 2020 ഒക്ടോബറിലെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.

‘ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്, പൊലീസ് സ്റ്റേഷനുമാണ്.’

സി.പി.എം നേതാവ് മുന്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജോസഫൈന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. പി.കെ ശശിക്കെതിരെ വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവരുടെ വിവാദ പ്രതികരണം.

‘ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം എന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പീഡനത്തിരിയായ പെണ്‍കുട്ടി പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്.

’89 വയസ്സുള്ള തള്ളയെ എന്നാല്‍ വനിത കമ്മീഷനില്‍ എത്തിക്ക്’

അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ നീതി തേടി വനിത കമ്മീഷനിലേക്ക് ഫോണ്‍ വിളിച്ച വൃദ്ധക്കും കുടുംബത്തിനും ജോസഫൈന്‍റെ രൂക്ഷ ശകാരം നേരിടേണ്ടി വന്നിരുന്നു. പരാതിക്കാരി കമ്മീഷന്‍റെ ഹിയറിങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒഴിവാക്കാന്‍ 89 വയസ്സുള്ളത് കൊണ്ട് അതൊഴിവാക്കാന്‍ പറ്റുമോയെന്നറിയാന്‍ വിളിച്ചപ്പോഴായിരുന്നു ഇത്. വിവാദമായ ആ ഫോണ്‍ സംഭാഷണം ഇങ്ങനെയായിരുന്നു.

പരാതിക്കാരിയുടെ ബന്ധു -എന്‍റെ വല്യമ്മക്കിട്ട് ഒരാള് അടിച്ചതിന്‍റെ പരാതി കൊടുത്തിട്ടുണ്ടാരുന്നു. 28ന് അടൂരില്‍ വരാനാ പറഞ്ഞിരിക്കുന്നത്. വല്യമ്മക്ക് ഒട്ടും വയ്യാത്ത ആളാ. ഇത്ര ദൂരം വരാന്‍ പറ്റില്ല. അപ്പോള്‍ അതിന് എന്താ ചെയ്യേണ്ടേ?

ജോസഫൈന്‍- ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു – എന്‍റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്

ജോസഫൈന്‍ – അപ്പോ പിന്നെ പരാതി കൊടുക്കാന്‍ പോയത് എന്തിനാ?

പരാതിക്കാരിയുടെ ബന്ധു- ഒരാള് അടിച്ച കേസ് ആയിരുന്നു

ജോസഫൈന്‍ -അത് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരായിരുന്നോ? 89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്തോന്നാ പറയേണ്ടത്. പരാതിക്കാരിയുടെ ബന്ധു -പൊലീസുകാരി പരാതി എടുക്കാത്തത് കൊണ്ടാണ്

ജോസഫൈന്‍-89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു? ഇതിലൊക്കെ ആരെക്കൊണ്ടെങ്കിലും ഇടപെടീക്കേണ്ടേ

പരാതിക്കാരിയുടെ ബന്ധു – പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താരുന്നു. അവര്‍ അത് കാര്യമായി ഇടപെടാഞ്ഞതുകൊണ്ടാ വനിത കമ്മീഷനില്‍ പരാതി കൊടുത്തത്?

ജോസഫൈന്‍ (ദേഷ്യത്തോടെ) -അപ്പോള്‍ ആരെയെങ്കിലും ബന്ധപ്പെടുത്തേണ്ടേടോ. 89 വയസ്സുള്ള തള്ളയെ കൊണ്ട് പരാതി കൊടുപ്പിച്ചിരിക്കുന്നു.

പരാതിക്കാരിയുടെ ബന്ധു -അപ്പോള്‍ ഇതു വനിത കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈന്‍ – 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്. എത്തിക്കെടോ. വനിത കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും, അപ്പോള്‍ എത്തണം. മനസ്സിലായോ.സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റുമോ.ഇല്ലലോ. കമ്മീഷന്‍ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിത കമ്മീഷന്‍ ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കണ്ടേ

പരാതിക്കാരിയുടെ ബന്ധു- തിരുവല്ലയായിരുന്നേല്‍ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ. ഒരുപാട് ദൂരമുണ്ട്

ജോസഫൈന്‍ – അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ. ഞാനൊന്നും പറയുന്നില്ല. അത് നിങ്ങളുടെ ഇഷ്ടം. വരികയോ, വരാതിരിക്കുകയോ ചെയ്യാം.

‘വിജയരാഘവനെ ശക്തമായി വിമര്‍ശിച്ചത് ഞാന്‍’

രമ്യ ഹരിദാസ് എം.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അധിക്ഷേപിച്ചപ്പോള്‍ എം.സി. ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിരുന്നു. രമ്യഹരിദാസിന് നേരിട്ട് പരാതി നല്‍കാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ജോസഫൈന്‍റെ പ്രതികരണം. വനിത കമ്മീഷന്‍ സ്വമേധയ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന സൂചനയായിരുന്നു അവര്‍ അന്ന് നല്‍കിയത്. രമ്യ രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്ന പ്രസ്താവനയും വനിത കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. രമ്യാ ഹരിദാസിനെതിരായ മോശം പരാമര്‍ശത്തില്‍ എ. വിജയരാഘവനെ ശക്തമായി വിമര്‍ശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രതികരണം.

‘മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും’

ലൈംഗികാതിക്രമ പരാതിയില്‍ മുന്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞാണ് ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ഇര പരാതി പുറത്ത് പറയുകയോ, പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയോ ചെയ്യുമ്ബോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയില്‍ മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും’- ജോസഫൈന്‍ പറഞ്ഞു

Vadasheri Footer