
കവിയും കലാകാരനു മായ മേൽശാന്തി

ഗുരുവായൂർ : അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്
ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ സുധാകരൻ നമ്പൂതിരി. അടിമുടി കലാകാരൻ. സഹൃദയൻ.

അസ്സലായി മൃദംഗം വായിക്കും.
കവിതയെഴുതും .പാടും .
ഗംഭീരമായി കവിത ചൊല്ലും.
താളക്രമങ്ങളെപ്പറ്റി ക്‌ളാസെടുക്കും. മലയാള സാഹിത്യത്തിൽ എം എ. ബി.എഡ് ബിരുദധാരി. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സർവ്വീസിൽ നിന്നു വിരമിച്ചു.രണ്ട് പുസ്തകങ്ങൾ രചിച്ചു. തള്ളയിലൊട്ടി, ജീവിതത്തെയും മരണത്തെയും കുറിച്ച് – എന്നിവയാണവ.
മൃദംഗം, ഘടം വാദനത്തിൽ ആകാശവാണിയുടെ ബി ഹൈ ഗ്രേഡുള്ള കലാകാരനാണ്.നിലവിൽ പൂത്രീകാവിൽ ശിവക്ഷേത്രം മേൽശാന്തിയാണ്. “എല്ലാം ഭഗവാൻ്റെ അനുഗ്രഹം. വാക്കുകളിൽ കൂടി പ്രകടിപ്പിക്കാൻ കഴിയാത്തതത്ര സന്തോഷവും .ഗുരുവായൂരപ്പൻ്റെ കടാക്ഷം തന്നെ.” _ മേൽശാന്തിയായി നറുക്ക് വീണപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ .

.2024 ലെ ഗുരുവായൂരപ്പന്റെ ഏകാദശി വിളക്ക് ആരംഭ ദിവസം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന
മീരഹരിയുടെ സംഗീതക്കച്ചേരിക്ക് ഘടം വായിച്ചതും സുധാകരൻ നമ്പൂതിരിയായിരുന്നു.