ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്ചൽ ക്യൂ വഴി 4000 പേർക്ക് ദർശനം അനുവദിക്കും .

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനുമുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവനുദിച്ചു. ഇത്തവണത്തെ ഉത്സവം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്താനും ഭരണസമിതിയോഗത്തിൽ തീരുമാനമായി. വെർച്ചൽ ക്യൂ വഴി പ്രതിദിനം 3000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിരുന്നത് 4000 മാക്കി ഉയർത്തി. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 22 പേർക്ക് പ്രവേശനം അനുവദിക്കും. ഓരോ ഉദയാസ്തമന പൂജ വഴിപാടാക്കിയവർക്കും രണ്ട് പേർക്ക് വീതം അരിയളവിൽ പങ്കെടുക്കാം.

Poonthanam
Rugmani 700-200

ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് എന്നിവ വഴിപാടാക്കിയ ഓരോരുത്തർക്കും 10 പേരെ വീതം നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കാനും അനുമതി നൽകി. ഒരു ദിവസം മൂന്ന് ഉദയാസ്തമന പൂജ വരെ നടത്താം. പുതുതായി ഉദയാസ്തമന പൂജ ബുക്ക് ചെയ്യുന്നവർക്ക് ഒറ്റതവണയായി അഞ്ച് പേർക്ക് നാലമ്പലത്തിലേക്ക്് പ്രവേശിക്കാനും അനുമതി നൽകി. നിയന്ത്രിതമായ രീതിയിൽ ഉത്സവം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ വിവിധ വകുപ്പ് തലവന്മാർക്ക് നിർദേശം നൽകും. ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ, ആരോഗ്യവിഭാഗം, പോലീസ് എന്നിവരുടെ യോഗം വിളിക്കുന്നതിന് കളക്ടർ, എം.എൽ.എ എന്നിവർക്ക് കത്ത് നൽകും. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.

Vasudev Inn