Header 1 vadesheri (working)

ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിയുടെ പരസ്യം , ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിക്ക് പരസ്യം പതിക്കാൻ അനുമതി നൽകിയതിനെ ചൊല്ലി ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റെസേഷനു വേണ്ടിവരുന്ന നേച്ചര്‍ പ്രൊറ്റക്ടറ്റ് എന്ന ഹിന്ദുസ്ഥാന്‍ യുണി ലിവറിന്റെ ഉത്പന്നം വഴിപാട് നല്‍കുന്നതിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തേയും, ദേവസ്വത്തേയും പരസ്യ ചിത്രത്തിന് ഉപയോഗിച്ച് വഞ്ചിച്ചുവെന്നും, അതിന് നഷ്ടപരിഹാരമായി അവരില്‍നിന്നും ഒരു കോടിരൂപ നഷ്ടപരിഹാരം വാങ്ങണ മെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം .ദേവസ്വം ചെയർമാന്റെ മൗനാനുവാദത്തോടെയാണ് ചിത്രീകരണം നടത്തിയതെന്ന് ഭരണ സമിതി അംഗങ്ങൾ ആരോപിച്ചു .താനിത് അറിഞ്ഞിട്ടില്ലെന്ന നിലപാടില്‍ ചെയര്‍മാന്‍ ഉറച്ചുനിന്നതോടേയാണ് തര്‍ക്കത്തിന് തുടക്കമായത് ദേവസ്വം ഭരണസമിതി അംഗങ്ങൾ തമ്മിൽ അഭിപ്രായ വിത്യാസത്തെ തുടർന്ന് യോഗം പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. നാളെയും തുടരേണ്ട യോഗം അംഗങ്ങളുടെ വിയോജിപ്പിനെ തുടർന്ന് മാറ്റിവെച്ചു

First Paragraph Rugmini Regency (working)

ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താൻ അനുവാദം വാങ്ങി അനധികൃതമായി പരസ്യചിത്രമെടുക്കുകയും കച്ചവടലാഭം ലക്ഷ്യമായി പ്രവർത്തികുകയും ചെയത കമ്പനിക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പുറമേ കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ എന്ന കമ്പനി, നടി അനുശ്രി, സിക്‌സത് സെൻസ് എന്ന കമ്പനി ഉദ്യോഗസ്ഥനായ ശുഭം ദുബെ എന്നിവർക്കെതിരെയാണ് ഗുരുവായൂർ ദേവസ്വം സിവിൽകോടതിയെ സമീപിക്കുന്നത്. ഇവരിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും ഇവരുടെ കൈവശമുള്ള പരസ്യചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവരുടെ പക്കലുള്ള ഇലക്ട്രോണിക്‌സ് രേഖകൾ തിരിച്ച് വാങ്ങുന്നതിനുമായി വക്കീൽ നോട്ടീസ് അയക്കും. പരസ്യം ചിത്രീകരിക്കുന്നത് തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച യെകുറിച്ച് അന്വേഷണം നടത്താൻ കമ്മിറ്റിയെയും നിയോഗിച്ചു. ദേവസ്വത്തിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ സി.ശങ്കരനുണ്ണി, പി.എ.അശോക് കുമാർ എന്നിവർ കൺവീനർമാരായ കമ്മിറ്റിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കമ്മിറ്റി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് ദേവസ്വം ഭരണസമിതിക്ക് സമർപ്പിക്കണം. കഴിഞ്ഞ 12 മുതൽ 15 വരെ ക്ഷേത്രപരിസരത്ത് സാനിറ്റൈസേഷൻ നടത്താൻ കമ്പനി അനുവാദം വാങ്ങുകയും ഇതിന്റെ മറവിൽ പരസ്യചിത്രമെടുക്കുകയുമായിരുന്നു. നടി ഇൻസ്റ്റാഗ്രാം വഴി പരസ്യ ചിത്രം പുറത്ത് വിട്ടതിനെ തുടർന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കഴിഞ്ഞ ദിവസം ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. ക്ഷേത്രത്തിന് 20 മീറ്റർ ചുറ്റളവിൽ പരസ്യം സ്ഥാപിക്കുന്നതിനും പരസ്യചിത്രീകരണം നടത്തുന്നതിനും കോടതി വിലക്കുണ്ട്. ഇത് മറി കടന്നാണ് ചിത്രീകരണം നടത്തിയതെന്നാണ് പരാതി. . ക്ഷേത്രപരിസരത്ത് പരസ്യചിത്രമെടുത്തതിനെതിരെ ഭക്തസംഘടനകൾക്കിടയിൽ വ്യാപക പ്രതിഷേധവുമുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ഗു