Post Header (woking) vadesheri

ലൈലാക്ക് ഹോട്ടൽസ് ഇനി മുതൽ റേ ബൈ താമര

Above Post Pazhidam (working)

ഗുരുവായൂർ : രാജ്യത്തെ ആദ്യ ഫെയ്ത്ത്-ഇന്‍റലിജന്‍റ് ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമരയ്ക്ക് തുടക്കമിട്ട് താമര ലെഷർ എക്‌സ്‌പീരിയൻസസ്. താമര ലെഷർ എക്‌സ്‌പീരിയൻസസ് സിഇഒ സമീർ എം.സി. ഹോട്ടൽ ഉദ്ഘാടനം ചെയ്‌തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപി നാഥ്‌ മുഖ്യാതിഥി യായി മാനേജർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു

തീർത്ഥാടന കേന്ദ്രങ്ങളിൽ കേവലം ഒരു സാധാരണ ഹോട്ടലായി പ്രവർത്തിക്കുന്നതിന് പകരം പുതിയ കാലത്തെ തീർത്ഥാടകരുടെ ആവശ്യങ്ങളും പ്രതീക്ഷകളും മുൻനിർത്തിയാണ് ഈ ബ്രാൻഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ തീർത്ഥാടന വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും.

രാജ്യത്തെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികം വരുന്ന തീർത്ഥാടന വിനോദസഞ്ചാര മേഖല വലിയ വളർച്ച നേടുന്ന സമയത്താണ് റേ ബൈ താമരയുടെ കടന്നുവരവ്. ഇന്ന് തീർത്ഥാടനം എന്നത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് യാത്രയിലുടനീളം ലഭിക്കുന്ന മികച്ച സേവനങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. വ്യത്യസ്‌തമായ അതിഥിസേവന അനുഭവങ്ങൾ സഞ്ചാരികൾ പ്രതീക്ഷിക്കുന്ന ഈ കാലത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമായി ഗുരുവായൂർ മാറുന്നു.

First Paragraph Jitesh panikar (working)

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ വർഷംതോറും 70 ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനെത്തുന്നത്. വിശേഷ ദിവസങ്ങളിൽ ശരാശരി ഇരുനൂറോളം വിവാഹങ്ങൾ നടക്കുന്ന ഇവിടെ പ്രായഭേദമന്യേ പ്രവാസികളും വിദേശികളുമടക്കം നിരവധി പേരാണ് എത്തുന്നത്. ഗുരുവായൂരിന്‍റെ ഈ ആത്മീയ പ്രാധാന്യവും എത്തുന്ന തീർത്ഥാടകരുടെ വൈവിധ്യവുമാണ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത്-ഇന്‍റലിജന്‍റ് അതിഥിസേവന ബ്രാൻഡിന്‍റെ തുടക്കത്തിനായി ഈ പുണ്യനഗരിയെ തന്നെ തിരഞ്ഞെടുക്കാൻ കാരണമായത്.

മുൻപ് ലൈലാക്ക് ഹോട്ടൽസ് പോർട്ട്ഫോളിയോക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ഗുരുവായൂരിലെ ഹോട്ടലാണ് ഇപ്പോൾ പുതിയ മാറ്റങ്ങളോടെ ആദ്യത്തെ റേ ബൈ താമര ആയി മാറിയത്. ഇതൊരു സാധാരണ പേരുമാറ്റം മാത്രമല്ല, മറിച്ച് അതിഥിസേവനത്തിലെ പുതിയൊരു കാഴ്‌ചപ്പാട് കൂടിയാണ്. ഓരോ തീർത്ഥാടനവും വ്യത്യസ്‌തമാണെന്നും, തീർത്ഥാടകരുടെ ആവശ്യങ്ങൾ ഓരോരുത്തർക്കും പലതാണെന്നുമുള്ള തിരിച്ചറിവാണ് ഈ പുതിയ മാറ്റത്തിന് അടിസ്ഥാനം.

ആധുനിക കാലത്തെ തീർത്ഥാടകരുടെ വ്യത്യസ്‌തമായ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് റേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് പുണ്യസ്ഥലങ്ങളുടെ പാരമ്പര്യം പകർന്നുനൽകാൻ വരുന്ന കുടുംബങ്ങൾ, സുഗമമായ യാത്രയും മികച്ച സൗകര്യങ്ങളും ആഗ്രഹിക്കുന്ന മുതിർന്നവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആത്മീയ യാത്രികർ എന്നിവർക്കെല്ലാം ഇത് അനുയോജ്യമാണ്. കൂടാതെ മറ്റ് യാത്രാ സംഘങ്ങൾക്കും ക്ഷേത്ര വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായി എത്തുന്ന അതിഥികൾക്കും വേണ്ട സജ്ജീകരണങ്ങളും ലഭ്യമാക്കുന്നു.

സാധാരണ ഹോട്ടൽ സേവനങ്ങൾക്ക് പകരം, ഓരോ യാത്രയുടെയും ആചാരങ്ങളും സാംസ്‌കാരിക പശ്ചാത്തലവും പ്രായോഗിക ആവശ്യങ്ങളും പരിഗണിക്കുന്നതാണ് ഫെയ്ത്ത്-ഇന്‍റലിജന്‍റ് രീതി. ക്ഷേത്ര ആചാരങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ, വിശ്വാസങ്ങൾക്കനുസരിച്ചുള്ള ഭക്ഷണരീതികൾ, ഹോട്ടലിൽ എത്തുന്നതിന് മുൻപുള്ള വ്യക്തിഗത സഹായങ്ങൾ, പ്രാദേശിക വിവരങ്ങൾ നൽകാൻ മിത്ര എന്ന പേരിൽ പ്രതിനിധികൾ, ഹോട്ടലിനുള്ളിൽ തന്നെയുള്ള സാംസ്‌കാരിക അനുഭവങ്ങൾ എന്നിവ ഇതിന്‍റെ പ്രധാന സവിശേഷതകളാണ്. ഭക്തരുടെ ആത്മീയ യാത്രകൾക്ക് യാതൊരു തടസ്സവുമുണ്ടാകാതെ അതിന് പൂർണ്ണ പിന്തുണ നൽകുന്ന രീതിയിലാണ് ഈ സേവനങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.

ഒരു പുണ്യസ്ഥലത്തിന് സമീപമുള്ള വെറുമൊരു ഹോട്ടൽ എന്നതിനേക്കാൾ, തീർത്ഥാടകരുടെ ആത്മീയ യാത്രയുടെ സ്വാഭാവികമായ തുടർച്ചയായി മാറാൻ ഈ മാറ്റങ്ങളിലൂടെ ഹോട്ടലിന് സാധിക്കുന്നു.

റേ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി വേളാങ്കണ്ണി, തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നിവയുൾപ്പെടെയുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ പുതിയ അവസരങ്ങൾ സജീവമായി പരിശോധിച്ചുവരികയാണെന്ന് താമര ലെഷർ എക്‌സ്‌പീരിയൻസസ് സിഇഒ സമീർ എംസി. പറഞ്ഞു. ഓരോ തീർത്ഥാടന കേന്ദ്രത്തിന്‍റെയും സവിശേഷമായ സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, ഭക്തരായ യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മികച്ച സേവനങ്ങൾ നൽകുന്ന ഹോട്ടലുകളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി 2030-ഓടെ 25-ലധികം ഹോട്ടലുകൾ ആരംഭിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഓരോ തീർത്ഥാടന കേന്ദ്രത്തിന്‍റെയും തനിമയും സംസ്‌കാരവും നിലനിർത്തിക്കൊണ്ട് തീർത്ഥാടകരുടെ യാത്ര കൂടുതൽ അർത്ഥവത്തും സുഖകരവുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.