എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി.

Poonthanam
Rugmani 700-200

പ്രൈവറ്റ് പരീക്ഷ ഫലത്തിൽ 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ ജയിച്ചു. 75.3 ശതമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. ജില്ല 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 3059 സ്കൂളുകളിൽ പരീക്ഷ നടന്നു. 72 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണ്ണയം നടത്തിയത്. ഡിജി ലോക്കറിലും വാട്സാപ്പ് സന്ദേശത്തിലും ഫലം ലഭിക്കും. സേ പരീക്ഷ ജൂണ്‍ ജൂൺ ആദ്യവാരം നടക്കും. ജൂൺ അവസാനത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. പുനർ മൂല്യനിർണ്ണയത്തിന് മേയ് 16 മുതൽ 21 വരെ അപേക്ഷിക്കാം.

Vasudev Inn

results.kite.kerala.gov.in, keralaresults.nic.in, sslcexam.kerala.gov.in, prd.kerala.gov.in, Digi Locker എന്നിവയിൽ ഫലം അറിയാം. 3.30 മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. +9188619958 എന്ന വാട്ട്സ് ആപ് നമ്പറിൽ നിന്നും ഫലം ലഭ്യമാകും.