Post Header (woking) vadesheri

പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി “ലീഡ്” എഡിറ്റർ ,522 കോടി രൂപ വിദശത്തേക്ക് കടത്തിയെന്ന്.

Above Post Pazhidam (working)

ബെംഗളൂരു: : കടലാസ് കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലുമായി തണ്ണീർത്തടങ്ങളടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ലീഡ് പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം. ദേശീയതലത്തിൽ അതിപ്രശസ്തയായ മാധ്യമ പ്രവർത്തകയും ഗോയങ്കെ അവാർഡ് ജേതാവുമായ സന്ധ്യ രവിശങ്കറാണ് ഫാരിസ് അബൂബക്കർ, ശോഭാ ഡെവലപ്പേഴ്സിന്റെ പിഎൻസി മേനോൻ എന്നിവരുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയിലെ ആദ്യ ഭാഗത്തിൽ പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Ambiswami restaurant

ഭൂമി ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നും യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് പണം പോയതെന്നുമാണ് വാർത്താപരമ്പരയിൽ പറയുന്നത്.
1500 ഏക്കറോളം ഭൂമി സംശയാസ്പദമായ രീതിയിൽ കേരള മുഖ്യമന്ത്രിയുടെ ഒരു സഹപ്രവർത്തകൻ കൈക്കലാക്കിയെന്നും റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ ശോഭ ഡെവലപ്പേഴ്‌സ് എങ്ങനെയാണ് അദ്ദേഹവുമായി ദുരൂഹമായ ഇടപാടുകൾ നടത്തിയതെന്നും നോക്കാം എന്ന ആമുഖത്തോടെയാണ് പരമ്പര തുടങ്ങിയിരിക്കുന്നത്. 2000 ആരംഭം മുതൽ ശോഭ ഡവലപ്പേഴ്സും ഫാരിസും ബിനാമികളും ഉൾപ്പെടുന്ന സംശയാസ്പദമായ കമ്പനികളും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. ലക്ഷ്യം പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ കമ്പനികൾ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നുവെന്ന് വാർത്താ പരമ്പയിൽ പറയുന്നു.

Second Paragraph  Rugmini (working)

കൊച്ചിയിലെ വളന്തക്കാട്, മരട്, തെക്കുംഭാഗം, മണകുന്നം, കൊടകര, ആലുവ എന്നിവിടങ്ങളിലായി 457.16 ഏക്കറും ശ്രീപെരുമ്പത്തൂർ മണ്ണൂർ, വലസൈ, ഇലുപ്പൂർ, സെങ്ങാട് എന്നിവിടങ്ങളിലായി 410.77 ഏക്കറും ഹൊസൂർ അങ്കോണ്ടപ്പള്ളി, മീനൻതോടി, പെദ്ദസിഗരലപള്ളി, ആലേനത്തം, പട്ടകുർബറപ്പള്ളി, സപ്രപള്ളി, ദോരിപ്പള്ളി, മേഡിത്തിപ്പള്ളി, ബുക്കസാഗരം, വെങ്കിടേശപുരം, അതിമുഖം എന്നിവിടങ്ങളിൽ 484.76 ഏക്കറും താംബരം എരുമയൂർ, പഴന്തണ്ടളം, പൂന്തണ്ടലം, നന്ദമ്പാക്കം, സിരുകളത്തൂർ എന്നിവിടങ്ങിൽ 116.30 ഏക്കറും ഉൾപ്പെടെ ആകെ 1468.99 ഏക്കർ ഭൂമി വാങ്ങിയെന്നാണ് രേഖകൾ സഹിതം വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

Third paragraph

വലിയ ആസൂത്രണത്തിലൂടെയാണ് ഇടപാടുകൾ നടത്തിവരുന്നതെന്ന് വാർത്തയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ ‘ലാൻഡ് ബാങ്ക് അഗ്രിഗേറ്റർ’ എന്ന് സ്വയം അവകാശപ്പെടുന്ന ഫാരിസിന്റേതാണ് ബിസിനസിലെ ആദ്യ റോൾ. ശോഭയുടെ പദ്ധതികൾക്കായി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്ന ആളാണ് ഫാരിസ്. പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡയറക്ടറായ ഫാരിസ് 85 കമ്പനികളുടെ വെബ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി മൊത്തം 1468.99 ഏക്കർ വാങ്ങിയത്.

കേരളത്തിലെ തൃപ്പൂണിത്തുറയിലെ തണ്ണീർത്തടങ്ങൾ മുതൽ പുഴക്കലിലെ നെൽവയലുകൾ വരെ, ഫാരിസ് കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ സ്വാധീന ശൃംഖല ഉപയോഗിച്ച് ഇവയെല്ലാം സാധാരണ ഭൂമിയാക്കി മാറ്റുകയും ചെയ്തുവെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
വാർത്ത വലിയ വിവാദമായതോടെ ഒരു അന്വേഷണ ഏജൻസി ബന്ധപ്പെട്ടിരുന്നുവെന്ന് സന്ധ്യ രവിശങ്കർ വ്യക്തമാക്കി. ലീഡില്‍; പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു.

അതെ സമയം നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ 2018ല്‍ മാറ്റം കൊണ്ടുവന്നത് ഇത്തരം ഭൂമി തരംമാറ്റുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ആ ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും ആരോപണം തെറ്റെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു