Madhavam header
Above Pot

പരാജയ ഭീതി, വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി : വി ഡി സതീശൻ

തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്.

എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടണ്ട്. പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പാലിക്കണം. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Astrologer

അതേസമയം സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഹസ്സൻ പറഞ്ഞു. ഒരു കാലത്തും ഇല്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഈ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടാകും. മോദിക്കും പിണറായിക്കുമെതിരെ തരംഗം കേരളത്തിൽ അലയടിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലായി കാണാൻ പിണറായിക്ക് കഴിയുമോ? ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് അവസാന നിമിഷം സിപിഎമ്മിനോടും പിണറായിയോടും ചോദിക്കാനുള്ളതെന്നും ഹസ്സൻ പറഞ്ഞു.

വോട്ടിടാൻ പോകുന്നവർ ജനങ്ങളോട് കേന്ദ്രം ചെയ്ത വാഗ്ദാന ലംഘനങ്ങൾ മറക്കരുതെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നിരവധി കളളങ്ങൾ പ്രചരിപ്പിച്ചു. ആ കള്ളങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ തെളിവുകൾ അയച്ചു. ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കേസുകൾ അട്ടിമറിച്ചു. 300 കോടി രൂപ കരുവന്നൂരിൽ സിപിഎം കൊള്ളയടിച്ചു. എന്നിട്ട് എല്ലാം നോര്‍മലാണെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും സിപിഎം അനുമതി നൽകി. ബിജെപി തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസ് 100 തികയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയാണ് ബിജെപിയും മുഖ്യമന്ത്രിയും സംസാരിക്കുന്നത്. എല്ലാ പ്രസ്താവനകളും ഒരേ സ്ഥലത്താണ് തയ്യാറാക്കുന്നത്. അൻവറിന്റെ പ്രസ്താവന പോലും മുഖ്യമന്ത്രി പിന്താങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടമാണ്. യുഡിഎഫിന് വൻ വിജയം ഉണ്ടാകും. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കും. കണ്ണൂരിൽ കെ സുധാകരൻ ജയിക്കും. ബിജെപിയിൽ ചേര്‍ന്ന അദ്ദേഹത്തിന്റെ മുൻ പിഎയെ നേരത്തെ പറഞ്ഞുവിട്ടതാണ്. പിന്നെ എവിടെ പോയാലും എന്താണെന്നും അദ്ദേഹം ചോദിച്ചു.

മാസപ്പടിയിൽ മുഖ്യമന്ത്രിക്ക് ബിജെപി പേടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോദിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുലിനെതിരെ പറയുന്നത്. ശശി തരൂർ പന്യനെതിരെ പറഞ്ഞത് വർഗീയക്കെതിരായ വോട്ടുകൾ ഭിനിക്കാതിരിക്കാനാണ്. ഇടതുപക്ഷത്തിന് തിരുവനന്തപുരത്ത് വോട്ട് കുറവാണ്. തൃശൂർ പൂരം അലങ്കോലമാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഒരു കമ്മീഷണർ അഴിഞ്ഞാടിയിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ? ശോഭ സുരേന്ദ്രൻ പറഞ്ഞ ആരോപണം അവർ തെളിയിക്കട്ടെ. സി പി എമ്മിൽ നിന്നാണ് കൂടുതൽ പേർ ബിജെപിയിൽ ചേർന്നത്. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് വിശ്വനാഥ മോനോനും കണ്ണന്താനവും ബിജെപിയിൽ ചേർന്നത്. ദില്ലി ഗവണറുടെ സന്ദർശനം ചട്ടവിരുദ്ധമാണ്. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കേണ്ടതാണ് ഈ വിഷയമെന്നും അദ്ദേഹം പറഞ്ഞു

Vadasheri Footer