
ദുബായ്: ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്ത്തി യ 242 റണ്സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്ണമെന്റിലെ നിലനല്പ്പ് ത്രിശങ്കുവിലായി.

ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്ധി സെഞ്ച്വറിയും നേടി.
ഫോറടിച്ച് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു. താരത്തിന്റെ 51ാം ഏകദിന സെഞ്ച്വറി. ഒപ്പം ഇന്ത്യയുടെ തകര്പ്പ ന്‍ ജയവും ഉറപ്പിച്ചു. 111 പന്തുകള്‍ നേരിട്ട് 7 ഫോറുകള്‍ സഹിതം കോഹ്‌ലി 100 റണ്സു മായി പുറത്താകാതെ നിന്നു. ഒപ്പം 3 റണ്സു മായി അക്ഷര്‍ പട്ടേലും.
ശ്രേയസ് 67 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 56 റണ്സ്ി കണ്ടെത്തി. ഹര്ദി/ക് പാണ്ഡ്യയാണ് (8) പുറത്തായ മറ്റൊരു താരം.
വിജയത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് 15 പന്തില്‍ 3 ഫോറും ഒരു സിക്സും പറത്തി മിന്നല്‍ തുടക്കമാണ് നല്കി യത്. എന്നാല്‍ താരത്തെ ഷഹീന്‍ ഷാ അഫ്രീദി ബൗള്ഡാക്കി.
രണ്ടാം വിക്കറ്റായി ഗില്ലിനെയാണ് നഷ്ടമായത്. അര്ധ സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്ഡാേക്കി. താരം 52 പന്തില്‍ 7 ഫോറുകള്‍ സഹിതം 46 റണ്സെ ടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് വിചാരിച്ച പോലെ റണ്സ് ബോര്ഡില്‍ ചേര്ക്കാ ന്‍ സാധിച്ചില്ല. അമിത പ്രതിരോധത്തിലൂന്നിയ മുന്നേറിയ ബാറ്റിങ് നിരയുടെ പ്രകടനം അവരെ ചതിച്ചു. അവര്‍ 49.4 ഓവറില്‍ 241 റണ്സിടനു പുറത്തായി. ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്പ്പാ ണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 2 സിക്സുകള്‍ സഹിതം താരം 38 റണ്സെരടുത്തു മടങ്ങി.
ഇന്ത്യക്കായി കുല്ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.
പാക് നിരയില്‍ സൗദ് ഷക്കീല്‍ അര്ധപ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്സെ/ടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്സ്മ കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്ദി ക് പാണ്ഡ്യയുമാണ് പുറത്താക്കിയത്.
മികച്ച തുടക്കത്തിനു ശേഷം പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന്‍ 25 ഓവര്‍ പന്നിട്ടപ്പോഴാണ് 100 കടന്നത്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് 2 വിക്കറ്റുകള്‍ തുടരെ നഷ്ടമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്ദിടക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി.
ഓപ്പണര്‍ ബാബര്‍ അസമിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹര്ദിപകാണ് താരത്തെ മടക്കിയത്. ബാബര്‍ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് പാക് ടീമിനെ ഞെട്ടിച്ച ഹര്ദിയകിന്റെ മികവ്. ബാബര്‍ 5 ഫോറുകള്‍ സഹിതം 25 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖുമായി ചേര്ന്ന് 41 റണ്സ്മ കൂട്ടുകെട്ടുയര്ത്തിട നില്ക്കെ യാണ് ബാബറിന്റെ മടക്കം
പിന്നാലെ കുല്ദീുപ് യാദവിന്റെ ഓവറില്‍ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖും പുറത്തായി. സിംഗിളിനായി ഓടിയ ഇമാമിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ടീമില്‍ ഇടമില്ലാതിരുന്ന താരത്തിനു ഇന്ത്യക്കെതിരെ അവസരം നല്കി . എന്നാല്‍ തിളങ്ങാനായില്ല. 10 റണ്സ്ം മാത്രമാണ് ഇമാമിന്റെ സംഭാവന.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്ന്നു ഇന്നിങ്‌സ് നേരെയാക്കാനുള്ള പോരാട്ടം നടത്തിയാണ് പിരിഞ്ഞത്. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ 104 റണ്സ് സഖ്യം ചേര്ത്തു .
തയ്യബ് താഹിറിനു അധികം ആയുസുണ്ടായില്ല. താരം 4 റണ്സുമായി പുറത്തായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നാലെ സല്മാ്ന്‍ ആഘ, ഷഹീന്‍ ഷാ അഫ്രീദി എന്നിവരെ അടുത്തടുത്ത പന്തുകളില്‍ കുല്ദീ്പ് യാദവ് പുറത്താക്കി. 43ാം ഓവറില്‍ നാല്, അഞ്ച് പന്തുകളിലാണ് കുല്ദീറപ് വിക്കറ്റെടുത്തത്. താരത്തിനു ഹാട്രിക്ക് നഷ്ടമായി. സല്മാഞന്‍ 19 റണ്സുംറ ഷഹീന്‍ റണ്ണെടുക്കാതെയും മടങ്ങി.
14 റണ്സെടുത്ത നസീം ഷായെ മടക്കി കുല്ദീപ് 3 വിക്കറ്റുകള്‍ തികച്ചു. പിന്നാലെ ഹാരിസ് റൗഫ് 8 റണ്സെീടുത്തു നില്ക്കെ റണ്ണൗട്ടായി. ഖുഷ്ദിലിന്റെ ചെറുത്തു നില്പ്പ് അവസാനിപ്പിച്ച് ഹര്ഷിത് റാണയാണ് പാക് ഇന്നിങ്സിനു തിരശ്ശീലയിട്ടത്