Post Header (woking) vadesheri

മുകേഷിന്റെ കാര്യത്തിൽ തീരുമാനം ഉടൻ.

Above Post Pazhidam (working)

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Arya bhavan inner

സംഘടിതമായ ശക്തിയുടേയും പണക്കൊഴുപ്പിന്റെയും ആണ്‍കോയ്മയുടെയും പേരില്‍ തട്ടിക്കൂട്ടിയ അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയുടെ അന്തസിനും അഭിമാനത്തിനും സ്ത്രീ സംരക്ഷണത്തിനും ഉതകുന്ന ഒരു സംഘടന ഉണ്ടാകണം.

Second Paragraph  Sarovaram(working)

മുകേഷിനും നിയമം ബാധകമാണെന്ന് ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് ബിനോയ് വിശ്വം പറഞ്ഞു. 2013 ലെ ലളിത കുമാരി കേസ് വിധിയില്‍ പറയുന്നത് ഇതുപോലൊരു പരാതിയുണ്ടായാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണെന്നാണ്. വേട്ടക്കാര്‍ ഇരകളെ അടക്കിവാഴുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. സിനിമയിലെ സ്ത്രീത്വം സംരക്ഷിക്കപ്പെടണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്.

Third paragraph Saravan bhavan

മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും ‘ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട ഏറ്റവും വലിയ നടനായ തിലകനെയും സംവിധായകനായ വിനയനെയും വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു

First Paragraph Jitesh panikar (working)