
കുന്നംകുളത്തെ പോലീസ് മർദനം , പ്രതികളെ സസ്‌പെൻഡ് ചെയ്യണം : സണ്ണി ജോസഫ്

കണ്ണൂര്‍: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ചുമത്തിയ സംഭവത്തില്‍ പ്രതികളെ സസ്‌പെന്ഡ് ചെയ്യണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകകരെ ചെടിച്ചട്ടി കൊണ്ടു അടിച്ചു പരുക്കേല്പ്പി ച്ച സംഭവം രക്ഷാപ്രവര്ത്ത നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനു സമാനമായ സംഭവം തന്നെയാണ് ചൊവ്വന്നൂരിലും നടന്നത്. മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന കള്ളക്കേസുണ്ടാക്കി എസ് ഐ നൂഹ്മാന്‍ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോയ സുജിത്തിനെ സി.പി.ഒമാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്ന്ന് അതിക്രൂരമായ മര്ദ്ദിനത്തിന് ഇരയാക്കി അദ്ദേഹത്തിന്റെ ആരോഗ്യ നില തന്നെ തകരാറിലാക്കി. സുജിത്ത് മദ്യപിക്കുകയോ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് ജാമ്യം അനുവദിച്ചത്
കോടതിയുടെ ഉത്തരവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്വിവ തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. ഇതിന് പിന്നാലെ സുജിത്ത് നടത്തിയ നിയമ പോരാട്ടം കൊണ്ടാണ് വൈകിയെങ്കിലും സിസിടിവി ദൃശ്യങ്ങളിലൂടെ സത്യം പുറത്തുവന്നത്. പൊലീസിലെ ക്രിമിനലുകളെ ഒരു തരത്തിലും പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥരെ സര്വീരസില്‍ നിന്നും പിരിച്ചുവിട്ടില്ലെങ്കില്‍ കോണ്ഗ്രിസ് പ്രക്ഷോഭമാരംഭിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

. യൂത്ത് കോണ്ഗ്രരസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്ദ്ദ നമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ എസ്‌ഐ ഉള്പ്പെ ടെ നാലു പൊലീസുകാര്ക്കെതിരെ കേസെടുത്തിരുന്നു.
ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്ദ്ദ നത്തിന് ഇടയാക്കിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തുടര്ന്ന് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ദേഹോപദ്രവം ഏല്പ്പിക്കുകയുമായിരുന്നു.
സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയി സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും മര്ദ്ദി്ച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്ന്ന് കോടതിയുടെ നിര്ദ്ദേസപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്വില തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
തുടര്ന്ന് സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കിസ. എന്നാല്‍ ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. സുജിത്തിനെ മര്ദിഈച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്രമസമാധാന ചുമതലയില്‍ തുടര്ന്നു . ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തുടര്ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്ക്കെ തിരെ നേരിട്ടു കേസെടുത്തു
തന്നെ മര്ദിിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസില്‍ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്ക്ക്ക അപേക്ഷ നല്കിീയിരുന്നു. എന്നാല്‍ പൊലീസ് പല കാരണങ്ങള്‍ പറഞ്ഞു ദൃശ്യം നല്കു്ന്നത് തടഞ്ഞു വെച്ചു. തുടര്ന്ന് സുജിത്ത് വിവരാവകാശ നിയമപ്രകാരം സി സി ടി വി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിസ്സഹകരണ സമീപനം തുടര്ന്നു . സുജിത്ത് നല്കിപയ അപ്പീല്‍ അപേക്ഷയില്‍, പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്കാസന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തുടര്ന്നും പൊലീസ് അലംഭാവം പുലര്ത്തിനയതോടെ, വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടശേഷം സിസിടിവി ദൃശ്യങ്ങള്‍ നല്കുയവാന്‍ കര്ശവന നിര്ദേതശം നല്കുകയായിരുന്നു.
ഇതേത്തുടര്ന്നാണ് ഇപ്പോള്‍ സുജിത്തിന് പൊലീസ് സ്റ്റേഷനിലെ പല സ്ഥലങ്ങളില്‍ വെച്ച് എസ് ഐ ഉള്പ്പടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്ദി്ച്ച് അവശനാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ കോടതി ഈ പൊലീസുകാര്ക്കെതിരെ നേരിട്ടെടുത്ത കേസില്‍ വിചാരണ നടന്നു വരികയാണ്. നേരത്തെ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന കെ സി സേതു സിറ്റി പൊലീസ് കമ്മീഷണര്ക്ക് സമര്പ്പി ച്ച റിപ്പോര്ട്ടി ലും സുജിത്തിന് മര്ദ്ദിനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എസ് ഐ നുഹ്മാനും സിപിഒ മാരായ സജീവ്, സന്ദീപ് എന്നിവരും ചേര്ന്ന്് സുജിത്തിനെ മര്ദിുക്കുന്നതായി സി സി ടി വി ദൃശ്യങ്ങള്‍ തന്നെ തെളിവായി ഉണ്ടെന്നും റിപ്പോര്ട്ടിാല്‍ ചൂണ്ടിക്കാട്ടിയിരുന്നു