Header 1 = sarovaram
Above Pot

കെട്ട് തറിയിലെ പതിനാറ് വർഷ വാസശേഷം കൊമ്പൻ ശങ്കരനാരായണൻ വിളക്കിനെഴുന്നള്ളി

ഗുരുവായൂർ : ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ ശ്രീഗുരുവായൂരപ്പ സവിധത്തിലെത്തി. ശ്രീഗുരുവായൂരപ്പനെ വണങ്ങി. രാത്രി വിളക്കിന് എഴുന്നെള്ളി. 16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ. തൃശൂർ പൂരം എഴുന്നള്ളിപ്പിന് പോയതാണ്. വിരണ്ട് ഓടിയതോടെ ശങ്കരനാരായണന് പിന്നെ കെട്ടുതറി വാസമായി.

Astrologer

പാപ്പാൻമാരായ കെ.എസ് സജി ,സജി കെ.വി, ഷിബു എന്നിവരുടെ പരിശ്രമത്തിലാണ് ശങ്കരനാരായണൻ വീണ്ടും സജീവമായത്. പാപ്പാൻമാർക്ക് പിന്തുണയുമായി ദേവസ്വം ഭരണസമിതിയും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും
ജീവധനം ഡി.എ. കെ.എസ് മായാദേവിയും ജീവനക്കാരും കൂടെ ചേർന്നു. ഇന്നലെ രാത്രി വിളക്കിന് ശങ്കരനാരായണൻ ശ്രീ ഗുരുവായൂരപ്പ ദാസനായി. ഇനി ശീവേലി എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പിലാണ് ശങ്കരനാരായണൻ .

Vadasheri Footer