Madhavam header
Above Pot

‘കോവിഡ്: 14 മാസം കേന്ദ്രം എന്തെടുക്കുകയായിരുന്നു?’; കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ മദ്രാസ് ഹൈകോടതി

ചെന്നൈ: കോവിഡിെന്‍റ രണ്ടാം വ്യാപനത്തെക്കുറിച്ച്‌ സര്‍ക്കാറിന് ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും മദ്രാസ് ഹൈകോടതി. സര്‍ക്കാറിെന്‍റ ഇൗ അനാസ്ഥക്ക് ജനങ്ങള്‍ വലിയ വില നല്‍കേണ്ടിവരുന്നതായും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈകോടതി അഭിപ്രായപ്പെട്ടു.

Astrologer

ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ലെന്നും ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും ചീഫ് ജസ്റ്റീസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് ശെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. വ്യാഴാഴ്ച കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡിെന്‍റ രണ്ടാം വരവ് അപ്രതീക്ഷിതമായിരുന്നുവെന്നും ഒാക്സിജന്‍- റെംഡെസിവിര്‍ മരുന്ന് ക്ഷാമം പരിഹരിച്ചുവരുന്നതായും വാക്സിനേഷന്‍ നടപടികള്‍ ഉൗര്‍ജിതപ്പെടുത്തിയതായും കേന്ദ്ര സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. ശങ്കരനാരായണന്‍ അറിയിച്ചപ്പോഴാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.

മതിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. വാക്സിെന്‍റ വില നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ 18 വയസ്സിന് മുകളില്‍ വാക്സിന്‍ കുത്തിവെപ്പ് രജിസ്ട്രേഷെന്‍റ ‘കോവിന്‍ ആപ്’ പോലും പ്രവര്‍ത്തനരഹിതമായി -കോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കോവിഡ് വ്യാപനത്തിന് മുഖ്യ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്നും ഇവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്താലും തെറ്റില്ലെന്നും പറഞ്ഞ് ഇൗയിടെ ഹൈകോടതി ശക്തിയായി പ്രതികരിച്ചിരുന്നു.

Vadasheri Footer