ഗുരുവായൂരിൽ നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി

Above Post Pazhidam (working)

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര നടയിൽ ചരിത്രം കുറിച്ച് നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറി. ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു മുന്നിൽ അരങ്ങേറിയ മെഗാ തിരുവാതിര ‘കൃഷ്ണാർപ്പണം’ . ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു .

Poonthanam

Vasudev Inn
Rugmani 700-200

തിരുവാതിര നർത്തകിയും വലിയ ശിഷ്യ സമ്പത്തുള്ള ഗുരുവും ആയിരുന്ന അന്തരിച്ച മാലതി.ജി.മേനോന്റെ ആഗ്രഹം നിറവേറ്റാൻ ശിഷ്യരാണ് കണ്ണനു മുന്നിൽ മെഗാ തിരുവാതിര ഒരുക്കിയത് . ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥ അനിത അശോക്, മാലതി.ജി.മേനോന്റെ മകൾ റിട്ട. പ്രിൻസിപ്പൽ സുധാറാണിയുമായിരുന്നു സംഘാടകർ.

20 മിനിറ്റ് മെഗാ തിരുവാതിരയിലെ 7 പാട്ടുകൾ എഴുതിയത് അനിത അശോകാണ്.‘പിന്നൽ തിരുവാതിര’ എന്ന പുതിയ രീതി കണ്ടെത്തിയ മാലതി.ജി. മേനോൻ 2018 ൽ 7000 പേരെ പങ്കെടുപ്പിച്ച് കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ഗുരുവായൂരിൽ മെഗാ തിരുവാതിര അവതരിപ്പിക്കാൻ ആഗ്രഹിച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്തെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം നടന്നില്ല. 2020 മേയ് മാസത്തിൽ മാലതി.ജി.മേനോൻ അന്തരിച്ചു

First Paragraph Jitesh panikar (working)