Madhavam header
Above Pot

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് തുടക്കമായി

കോട്ടയം : ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് തുടക്കമായി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ സംഘടിപ്പിച്ച പരിപാടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. 50 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ നേരിട്ട് പ്രവേശനം നല്‍കിയത്.

രാവിലെ പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കുര്‍ബാനയ്ക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മന്‍ ചാണ്ടി ജനങ്ങളുമായി സംസാരിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ഒരുക്കിയ പൊതുപരിപാടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഓണ്‍ലൈനില്‍ എത്താന്‍ സാധിക്കാതെ വന്നതോടെ സോണിയ ഗാന്ധിയുടെ പ്രസംഗം കെ സി ജോസഫ് ആണ് വേദിയില്‍ വായിച്ചത്.

Astrologer

മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി, കെ സി വേണുഗോപാല്‍, മോഹന്‍ലാല്‍, മമ്മൂട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മുഖേന പരിപാടിയില്‍ പങ്കാളികളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ മത സാമുദായിക സാംസ്‌കാരിക നേതാക്കളും നേരിട്ടെത്തി. തന്‍റെ നിയമസഭയിലെ അരനൂറ്റാണ്ടിന്റെ ക്രെഡിറ്റ് ജനങ്ങള്‍ക്കാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ പരിപാടിയില്‍ നേരിട്ട് എത്താന്‍ സാധിക്കാതിരുന്ന പ്രവര്‍ത്തകരുമായി ഉമ്മന്‍ചാണ്ടി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അനൗദ്യോഗിക തുടക്കം എന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയെ കാണുന്നത്.

.

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയില്‍ തയാറാക്കിയ തപാല്‍ സ്റ്റാംപ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെ ന്നി ബഹനാന്‍, എം.കെ. രാഘ വന്‍ എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. അഞ്ചു രൂപയുടെ സ്റ്റാംപ് ആണ് ഇറക്കിയത്.

ഇന്നലെ മുതല്‍ തിരുവനന്തപുരത്തെ ഉണ്ണന്‍ ചണ്ടിയുടെ പുതുപ്പള്ളി ഹൗസ് ആശംസകളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. സുവര്‍ണ ജൂബിലിയുടെ തലേ ദിവസമായ ഇന്നലെ മുതല്‍ ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുതല്‍. തൊണ്ട ശരിയല്ലെങ്കിലും പതിഞ്ഞ ശബ്ദത്തില്‍ എല്ലാവരെയും സ്‌നേഹപൂര്‍വം അദ്ദേഹം സ്വീകരിച്ചു, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
മുന്‍ മന്ത്രി വി എസ്. ശിവകുമാര്‍ ഷാള്‍ അണിയിച്ച്‌ ആദരിച്ചപ്പോള്‍ ക്രൂശിത ക്രിസ്തുരൂപം ഭാര്യ ഉപഹാരമായി നല്‍കി. പന്തളത്തു പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ തന്നെ ക്ലാസില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ ആളാണിതെന്നു പറഞ്ഞാണു പന്തളം സുധാകരന്‍ ഉമ്മന്‍ ചാണ്ടിയെ ഷാള്‍ അണിയിച്ചത്. ഗുരുസ്ഥാനത്താണു കാണുന്നതെന്നു പറഞ്ഞ് അദ്ദേഹം കാല്‍ തൊട്ടു വന്ദിച്ചു. ഇടയ്ക്ക് ബൊക്കെയുമായി എത്തിയ ഒരു പ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയെ കെട്ടിപ്പിടിച്ചു സ്‌നേഹം പ്രകടിപ്പിച്ചു. സന്ദര്‍ശകരെല്ലാം ഉമ്മന്‍ ചാണ്ടിക്കൊപ്പം പടം എടുത്ത ശേഷമാണ് മടങ്ങിയത്.

ഇതിനിടെ എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി സമരപ്പന്തലില്‍ നിന്നു മടങ്ങിയെത്തും വരെ കാത്തിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികളടക്കം ആശംസ നേരാന്‍ വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കു കേക്ക് വിതരണം. മുന്‍ സ്പീക്കര്‍മാരായ കെ.രാധാകൃഷ്ണന്‍, തേറമ്ബില്‍ രാമകൃഷ്ണന്‍, എം.വിജയകുമാര്‍, സംവിധായകന്‍ ബാലചന്ദ്രമേനോന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഫോണില്‍ ആശംസ നേര്‍ന്നു. കെപിസിസി സംഘടിപ്പിക്കുന്ന, ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സുവര്‍ണജൂബിലി ആഘോഷം നാളെ നടക്കും. രാവിലെ 11ന് ഇന്ദിരാഭവനില്‍ പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

അസാധ്യ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ മിടുക്ക് വളരെ വലുതാണ്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്നു മുന്‍ ചീഫ് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തുന്നു

1995 ല്‍ തുടക്കമിട്ട വിഴിഞ്ഞം പദ്ധതി വിവാദങ്ങളില്‍ കുരുങ്ങി 20 വര്‍ഷമാണു നീണ്ടുപോയത്. 2011 ല്‍ അധികാരമേറ്റശേഷം ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തി അനുമതികള്‍ നേടിയെടുത്ത് 2015 ഡിസംബറില്‍ തുറമുഖ നിര്‍മ്മാണം തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതിക്കു പൂര്‍ണപിന്തുണ നല്‍കി. അടുത്തവര്‍ഷം തുറമുഖം പ്രവര്‍ത്തനം തുടങ്ങും.

പലവിധ വിവാദങ്ങളില്‍ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിര്‍മ്മാണത്തിനു തുടക്കമിട്ടത് 2012 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ ഡിഎംആര്‍സിക്കു കരാര്‍ നല്‍കി 2013 ല്‍ നിര്‍മ്മാണം തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സര്‍വീസ് തുടങ്ങാന്‍ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു.

1997 ല്‍ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടര്‍പ്രവര്‍ത്തനങ്ങള്‍ നീങ്ങിയില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിര്‍മ്മാണം തുടങ്ങിയത്. 2016 ല്‍ എയര്‍ഫോഴ്‌സിന്റെ ആദ്യവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍വീസുകള്‍ തുടങ്ങി.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 8 മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ആദ്യത്തേത് മഞ്ചേരിയില്‍ 2013ല്‍ ഉദ്ഘാടനം ചെയ്തു. 31 വര്‍ഷത്തിനുശേഷം കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ മെഡിക്കല്‍ കോളജ് ആയിരുന്നു അത്.

40 വര്‍ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടംമുക്കോല) ബൈപാസുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചത്

Vadasheri Footer