അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി, ഭക്തർ വലയുന്നു.

Above Post Pazhidam (working)

ഗുരുവായൂർ : അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി മാത്രം ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കു ന്നതിനാൽ ഭക്തർ വലയുന്നു . അവധി ദിനങ്ങളിൽ ഭക്തരുടെ വൻ തള്ളിച്ചയാണ് അനുഭവപ്പെടുന്നത് . ഇത് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ ദേവസ്വം തയ്യാറല്ല . മൂന്നും നാലും മണിക്കൂർ വരിയിൽ നിന്ന് തൊഴുത് ഇറങ്ങുന്ന ഭക്തർ വഴിപാട് ശീട്ടാക്കാനും മണിക്കൂറുകൾ വരിയിൽ നിൽക്കണം .

Poonthanam

Vasudev Inn
Rugmani 700-200

.ഇത് കാരണം പലർക്കും സമയത്തിന് മടങ്ങാൻ കഴിയുന്നില്ല . തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ ഭക്തരുടെ പ്രശ്‌നം അവസാനിക്കുമെങ്കിലും വരുന്ന ഭക്തരെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാൻ കഴിയുമെന്ന ഗവേഷണത്തിലാണ് ദേവസ്വം അധികൃതർ എന്ന ആക്ഷേപമാണ് ഭക്തർ ഉയർത്തുന്നത് .

First Paragraph Jitesh panikar (working)

അതെ സമയം ഇന്ന് വരിയിൽ നിലക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 2250 പേരാണ്. ഇത് വഴി ക്ഷേത്രത്തിലേക്ക് ലഭിച്ചത് 21,93,500 രൂപയാണ് .6,78,822 രൂപയുടെ പാൽ പായസവും ,2,41,290 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . തുലാഭാരം വഴിപാട് വഴി 21,14,210 രൂപയും ലഭിച്ചു .62 വിവാഹങ്ങളും ,764 ചോറൂണും ക്ഷേത്രത്തിൽ നടന്നു . ഭണ്ഡാര ഇതര വരുമാനമായി 70,73,921 രൂപയാണ് ഞായറാഴ്ച ലഭിച്ചത് .