
മദ്ദള കലാകാരൻ കല്ലൂർ ബാലകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന മദ്ദളം കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62)നിര്യാതനായി കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ പഠന കളരിയിലും കടവനാട് , തോന്നല്ലൂര്‍ , എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ സംഘങ്ങളിലും മദ്ദളം ആശാനായിരുന്നു. മികച്ച വാദ്യകലാകാരനുള്ള കേന്ദ്ര അംബേദ്ക്കര്‍ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും സ്ഥിരമായി കേളി അവതരിപ്പിച്ചിരുന്നു. തിച്ചൂര്‍ വാസുവാര്യര്‍, കലാമണ്ഡലം ശിവരാമന്‍, കടവല്ലൂര്‍ താമി ആശാന്‍ എന്നിവരാണ് മദ്ദളത്തിലെ ഗുരുക്കന്‍മാര്‍. കല്ലൂര്‍ ബ്രദേഴ്‌സ് വാദ്യസംഘത്തിന് രൂപം നല്‍കിയ കലാകാരനുമായിരുന്നു. മേളപ്രാമാണികനായിരുന്ന പരേതനായ കല്ലൂര്‍ ശങ്കരന്‍ – അമ്മു ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കള്‍: അഖില്‍ ബാലകൃഷ്ണന്‍ (ജിയോ ജിത്ത് ,ഗുരുവായൂര്‍), കലാമണ്ഡലം നിഖില്‍ ബാലകൃഷ്ണന്‍ (ചെണ്ട അധ്യാപകന്‍, ആര്‍എല്‍വി.തൃപ്പുണിത്തുറ), അമൃത. സഹോദരങ്ങള്‍: ബാലചന്ദ്രന്‍ (തിമില കലാകാരന്‍ ), കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി ലേഖകന്‍, ഗുരുവായൂര്‍), കല്ലൂര്‍ ബാബു (ഇലത്താളം കലാകാരന്‍ ), ജയരാജന്‍, സുരേഷ് കുമാര്‍ (രണ്ടു പേരും ചെണ്ട കലാകാരന്‍മാര്‍).
