Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പുതുതായി നിർമിച്ച നടപന്തലിന്റെ സമർപ്പണം ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച നടപ്പന്തലിന്റെ സമർപ്പണം ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി യാകുംപ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി നടപ്പുരയും മുഖമണ്ഡപവും നിർമ്മിച്ചത്.

Astrologer

കേരളീയ ക്ഷേത്ര പ്രവേശന വാസ്തു‌ ശൈലിയുടെ അലങ്കാര ഭംഗിയോടെയാണ് പുതിയ കവാടം നിർമ്മിച്ചിരിക്കുന്നത്. ചെമ്പിൽ വാർത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം.അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്. മാന്നാർ പി കെ രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കൂടങ്ങൾ നിർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നിരിക്കുന്നത്.

മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലി മരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന് നേരെ താഴെ നിന്നാൽ ഈ കാഴ്‌ച കാണാനാവും. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിൻ്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരേയും കാണാം.

കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന നടപ്പന്തൽ. ശിൽപഭംഗിയാൽ സമ്പന്നമാണ് പുതിയ നടപ്പന്തൽ ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻറ്റിൽ ചെയ്‌ത്‌ ദശാവതാരങ്ങളും കൃഷ്‌ണ ശിൽപങ്ങളും ഉണ്ട്.

എളവള്ളി നന്ദൻ്റെ നേത്യത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണികാ രാജേഷ്, പാന്തറ വിനീത് കണ്ണൻ തുടങ്ങി വലിയൊരു സംഘം ശിൽപികളുടെ മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇങ്ങനെയൊരു നടപ്പന്തലും മുഖമണ്ഡപവും നിർമ്മിച്ചെടുത്തത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാണ് പുതിയ നടപ്പുരയ്ക്കും.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻറെ മേൽനോട്ടത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻനമ്പൂതിരിയുടെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2023 ഏപ്രിൽ 15-നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ദേവസ്വം എഞ്ചിനീയർമാരായ എം കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കായിരുന്നു നടപ്പുരയുടെ നിർമ്മാണ മേൽനോട്ടം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്‌ണ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രധാന നടയിൽ ഇങ്ങനെയൊരു മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനിസ് സി ഇ ഒ വിനേഷ് വിജയകുമാർ പറഞ്ഞു. മുഖമണ്ഡപ സമർപ്പണത്തോടെ നിർമ്മാണ പ്രവർത്തികൾ തിരുന്നില്ലെന്നും ശ്രീകൃഷ്ണഗാഥ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ശിൽപങ്ങളും നിർമ്മിതികളും ഗുരുവായൂർ സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള പദ്ധതികൾ തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ വിനേഷ് വിജയകുമാർ യൂഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സിഇഒയാണ്.

മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ 46 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ച് വിനേഷ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമ നിർമ്മാതാവ് കൂടിയായ വിഘ്നേഷിന് മിഡിൽ ഈസ്റ്റിന് പുറത്ത് നിരവധി രാജ്യങ്ങളിലും ഇന്ത്യയിലും സംരംഭങ്ങളുണ്ട്. സമർപ്പണ ചടങ്ങിന് മുന്നോടിയായി കിഴക്കേ നടയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

വാദ്യ മേളങ്ങൾക്കൊപ്പം നടക്കുന്ന സമർപ്പണ ചടങ്ങിലേക്ക് മുഴുവൻ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി വിഘ്നേഷ് വിജയകുമാർ അറിയിച്ചു .മണികണ്ഠൻ കെ എസ്, ബിനു ചാർലി , അൻഷാദ് എം, സിബിൻ കെ എസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer