Header 1 = sarovaram
Above Pot

തൃക്കാക്കര നെഞ്ചേറ്റിയത് ഉമ തോമസിനെ , ഡോക്ടറെ മലർത്തിയടിച്ചത് കാൽ ലക്ഷം വോട്ടുകൾക്ക്

കൊച്ചി : തൃക്കാക്കരയുടെ മനസ്സിൽ പി ടി തോമസിന് തന്നെയാണ് സ്ഥാനം എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് കാൽ ലക്ഷം വോട്ടിന് ജനങ്ങൾ പി ടി യുടെ പിൻ ഗാമിയായി ഉമതോമസിനെ തിരഞ്ഞെടുത്തു . . അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.

പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72,770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.

Astrologer

ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

പോസ്റ്റൽ, സർവീസ് വോട്ടുകൾ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. 83 വോട്ടുകൾക്ക് അപേക്ഷ കിട്ടിയിരുന്നെങ്കിലും തിരിച്ച് വന്നത് പത്തെണ്ണം മാത്രം. അതിൽ വെറും ഒരു വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകൾ അസാധുവായി. മൂന്ന് വോട്ടുകൾ ഉമ തോമസിന് കിട്ടി. രണ്ട് വോട്ടുകൾ വീതമാണ് എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് കിട്ടി.

ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകൾ കോർപ്പറേഷൻ ഡിവിഷനുകളാണെങ്കിൽ അവസാന രണ്ടെണ്ണം തൃക്കാക്കര മുൻസിപ്പാലിറ്റിയായിരുന്നു.

രാവിലെ 8.40-ഓടെ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് മുന്നിലെത്തി. 2518 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ആദ്യറൗണ്ടിൽ കിട്ടിയത്. ഇടപ്പള്ളി, പോണേക്കര എന്നീ ഡിവിഷനുകളിലെ 15 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി. 1500 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചത്. പി.ടി.തോമസിന് 2021-ൽ ഇവിടെ നിന്ന് കിട്ടിയത് 1258 വോട്ടുകളുടെ ലീഡ് മാത്രമാണ്. പോസ്റ്റൽ വോട്ടുകളുടെ കണക്ക് യുഡിഎഫ് ക്യാമ്പുകളിൽ തെല്ല് അങ്കലാപ്പുണ്ടാക്കിയെങ്കിലും ആദ്യറൗണ്ടിൽ. യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ് ഈ രണ്ട് ഡിവിഷനുകളും. 21 മെഷീനുകളാണ് ഇവിടെ എണ്ണിയത്

രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ ഉമയുടെ ലീഡ് 4487-ലേക്ക് ഉയർന്നു. കഴിഞ്ഞ തവണ രണ്ടാം റൗണ്ടിൽ പി ടി തോമസിന് കിട്ടിയത് 1180 വോട്ടുകളാണ് എന്നതാണ് ശ്രദ്ധേയം. ഉമ തോമസിന് ഈ റൗണ്ടിൽ കിട്ടിയത് 1969 വോട്ടുകളാണ്. ഇതോടെ വൻ യുഡിഎഫ് തരംഗം തന്നെയാണ് തൃക്കാക്കരയിൽ എന്നുറപ്പായി.

മൂന്നാം റൗണ്ടിൽ ഉമ തോമസിന്‍റെ ലീഡ് ആറായിരത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. 6047 വോട്ടുകൾക്ക് ലീഡ് ചെയ്തു ഉമ. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് ആകെ പ്രതീക്ഷിച്ചത് ഏഴായിരം വോട്ടായിരുന്നെങ്കിൽ മൂന്ന് റൗണ്ടിൽത്തന്നെ അതിലേക്ക് എത്തുന്ന കാഴ്ചയോടെ ഡിസിസി ഓഫീസിൽ ആവേശമുദ്രാവാക്യങ്ങളുയർന്നു. കെ വി തോമസിനെതിരെയാണ് മറ്റ് മുദ്രാവാക്യങ്ങളുയർന്നത്. ‘കെ വി തോമസേ, നിന്നെ പിന്നെ കണ്ടോളാം’ എന്ന് പ്രവർത്തകർ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യമൂന്ന് റൗണ്ടുകളിൽ പിടിക്ക് കഴിഞ്ഞ തവണ 3035 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കിൽ അതിന്‍റെ ഇരട്ടി വോട്ടുകളിലേക്ക് എത്തി ആദ്യമൂന്ന് റൗണ്ടുകളിൽ ഉമ തോമസ്. നാലാം റൗണ്ടിൽ പകുതിയായപ്പോഴേക്ക് ഉമ തോമസ് 8964 വോട്ടുകൾക്ക് മുന്നിലെത്തിയ കാഴ്ചയാണ് കണ്ടത്. അതങ്ങനെ മുന്നോട്ട് പോകവേ, ഉമ തോമസ് 11123 വോട്ടിലേക്ക് ഭൂരിപക്ഷമെത്തിക്കുന്ന കാഴ്ച കണ്ടതോടെ യുഡിഎഫ് ക്യാമ്പ് ആഹ്ളാദത്തിമിർപ്പിലായി. 4366 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഈ റൗണ്ട് പിന്നിട്ടപ്പോൾ 2021-ൽ പി ടി തോമസിന് ആകെ കിട്ടിയത്. പതിനായിരം കടന്ന് ലീഡ് ഉമ തോമസ് എത്തിച്ചപ്പോൾ നഗരകേന്ദ്രങ്ങളിൽ ജോ ജോസഫിന് ഒരു തരത്തിലും മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത കാഴ്ച എൽഡിഎഫ് ക്യാമ്പിൽ കടുത്ത നിരാശ പടർത്തി. പോളിംഗ് കുറഞ്ഞ കോർപ്പറേഷൻ പരിധികളിലും യുഡിഎഫ് മുന്നിൽത്തന്നെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കം സെഞ്ച്വറി ലക്ഷ്യമിട്ട് ഇടതുമുന്നണി മൊത്തം ഇറങ്ങി നടത്തിയ പ്രചാരണം പാഴായിയെന്ന് നാലാം റൗണ്ടിൽത്തന്നെ ഉറപ്പായിരുന്നു എൽഡിഎഫിന്

ഇതോടെ, വി ഡി സതീശനും മുന്നണി നേതാക്കളായ ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും പ്രതികരണങ്ങളുമായി എത്തി. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരുമിറങ്ങി നടന്ന പ്രചാരണത്തിന് തിരിച്ചടിയായെന്നും, മുഖ്യമന്ത്രി വെറും എടുക്കാച്ചരക്കായി മാറിയെന്നും കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് പരിഹസിച്ചു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾത്തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി ലെനിൻ സെന്‍ററിൽ നിന്നിറങ്ങി. പ്രതീക്ഷിച്ച വോട്ട് കിട്ടിയോ എന്ന ചോദ്യത്തിന് എല്ലാം നോക്കാമെന്ന് മാത്രമായിരുന്നു ഡോ. ജോ ജോസഫിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ലെനിൻ സെന്‍ററിൽ നിന്ന് മാറാൻ നിർദേശവും കിട്ടി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തി.

അഞ്ചാം റൗണ്ടെണ്ണുന്നതിന് മുമ്പ് തന്നെ ഉമ തോമസ് ഭൂരിപക്ഷം അഞ്ചക്കം കടത്തിയിരുന്നതോടെ എൽഡിഎഫ് ‘ഹൃദയവേദന’യിലായി. അതേസമയം, തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയറ്റ് യോഗവും തുടങ്ങി.

12,414 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആറ് റൗണ്ട് കടന്നപ്പോൾ ഉമ തോമസിന് കിട്ടിയത്. ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ, 14,903 വോട്ടുകളോടെ കഴിഞ്ഞ വർഷത്തെ പി.ടി. തോമസിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 ആയിരുന്നു പി.ടി.യുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.

നഗരമണ്ഡലമായ തൃക്കാക്കരയിൽ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതിൽ ഏറ്റവും കുറഞ്ഞ പോളിംഗായിരുന്നു. ഇത്തവണ 68.77% പോളിംഗ് മാത്രമാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് ഉമ തോമസ് അഭിപ്രായപ്പെട്ടു പി.ടി പകർന്ന നീതിയുടേയും നിലപാടിന്‍റെയും വിജയമാണെന്നും ഉമ തോമസ് പറഞ്ഞു

Vadasheri Footer