പ്രസാദ ഊട്ടിൽ പങ്കെടുത്ത് ആയിരങ്ങൾ ,കഞ്ഞി കുടിക്കാൻ ടി എൻ പ്രതാപൻ എം പിയും

Above Post Pazhidam (working)

ഗുരുവായൂർ : ഉത്സവം അഞ്ചാം ദിവസം.. ഗുരുവായൂരപ്പ സന്നിധി. ഭഗവദ് ദർശനത്തിന് ഭക്തസഹസ്രങ്ങൾ. ഇന്ന് പ്രസാദ ഊട്ട് മൂന്നു മണി വരെ നീണ്ടു. പങ്കെടുത്തത് പത്തൊമ്പതിനായിരത്തിലേറെ ഭക്തർ. ക്ഷേത്ര ഉത്സവ നിവേദ്യമായ കഞ്ഞിയും .പുഴുക്കുo കഴിയ്ക്കുവാൻ ഇത്തവണയും തൃശൂർ എം.പി.ടി.എൻ.പ്രതാപൻ എത്തി. തിരക്കുകൾക്കിടയിലും കാലത്ത് നേരത്തെ പത്നിയോടൊപ്പം എത്തി ക്ഷേത്ര ദർശനം കഴിഞ്ഞു് അന്നദാന പന്തലിലെത്തി.

Poonthanam
Vasudev Inn
Rugmani 700-200

പ്രസാദ ഊട്ടിൻ്റെ സാരഥ്യമുള്ളക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങളായ സി.മനോജ് ചെങ്ങറ സുരേന്ദ്രൻ പി ജി രവീന്ദ്രൻ എന്നിവർ ചേർന്നാണു് അന്നദാന പന്തലിലേയ്ക്ക് സ്വീകരിച്ചു . തുടർന്ന് വിശേഷങ്ങൾ ആരാഞ്ഞ് വന്നെത്തിയവർക്ക് കഞ്ഞി വിളമ്പി കൊടുത്തും, ഭക്തർക്ക് കഞ്ഞി നൽകുന്നവർക്ക് അഭിനന്ദനം നൽകിയുമാണ് പൊതുപ്രവർത്തകരും, സഹപ്രവർത്തകരുമായും ചേർന്ന് പ്രസാദ കഞ്ഞി കഴിച്ച് ഏറെ നേരം ചെലവഴിച്ചുമാണ്. ടി. എൻ.പ്രതാപൻഎം.പി യാത്രയായത് –

ഒ.കെ.ആർ.മണികണ്ഠൻ, ആർ.രവികുമാർ ,കെ.പി.ഉദയൻ ,കെ.വി സത്താർ,സി.എസ്.സൂരജ്, പി.എംമെഹറൂഫ്, ജീഷ്മ സുജിത്ത് കെ എം ഷിഹാബ് കെ.കെ.രഞ്ജിത്, ഋഷി ലാസർ, ടി.വി.കൃഷണ ദാസ് ,ടി.കെ.ഗോപാലകൃഷ്ണൻ, മുരളി വിലാസ്, രാമചന്ദ്രൻ പല്ലത്ത്,പ്രേം ജി.മേനോൻ നവീൻ മാധവശ്ശേരി ധനേഷ് മേപ്പത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

First Paragraph Jitesh panikar (working)