Header 1 = sarovaram
Above Pot

പതിനാറു വർഷം വികസന വിരുദ്ധത കാണിച്ച പിണറായിയാണ് തങ്ങളെ വികസന വിരുദ്ധർ എന്ന് വിളിക്കുന്നത് : വി ഡി സതീശൻ

ഗുരുവായൂർ : കോൺഗ്രസും ലീഗും വികസന വിരുദ്ധരാണെന്ന് പറയുന്ന പിണറായി ഭൂതകാലം മറക്കരുത് എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . പാർട്ടി സെക്രട്ടറിയായി പതിനാറു വർഷം വികസന വിരുദ്ധത കാണിച്ച പിണറായിയാണ് ഇതു പറയുന്നത്. ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരിന്നു പ്രതിപക്ഷ നേതാവ് കേരളത്തിൽ നടന്നിട്ടുള്ള വികസന പദ്ധതികളെല്ലാം യുഡിഎഫ് സർക്കാരിന്‍റെ കാലത്തു വന്നതാണെന്നും ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈനുമെല്ലാം ഇതിനുദാഹരണമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതിനെല്ലാം എൽഡിഎഫ് അന്ന് എതിരായിരുന്നുവെന്നും ഭൂമിക്കടിയിൽ ഒളിപ്പിച്ചുവച്ച ബോംബാണ് ഗെയിൽ പൈപ്പ് ലൈനെന്നാണ് അന്നവർ പറഞ്ഞിരുന്നതെന്നും സതീശൻ ഓർമിപ്പിച്ചു. കേരളത്തിലെ എല്ലാ പ്രധാന വികസന പദ്ധതികൾക്കും എതിരായി സമരം ചെയ്ത് 16 കൊല്ലം പാർട്ടി സെക്രട്ടറിയായി ഇരുന്നയാളാണ് അദ്ദേഹം. സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായം.

പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് . ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ നിർത്തലാക്കിയതിനു പകരമായി കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണവും അവർ മരവിപ്പിച്ചുകൊടുത്തെന്ന് സതീശൻ ആരോപിച്ചു.

Astrologer

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് ഒരാഴ്ച മുൻപ് ഡൽഹിയിൽ പിണറായിയുടെ ഇടനിലക്കാർ ചർച്ച നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ശരീരഭാഷ കണ്ടപ്പോഴല്ല, ഇടനിലക്കാരുടെ ഉറപ്പ് കിട്ടിയപ്പോഴാണ് കേന്ദ്രം സിൽവർലൈൻ റെയിൽവേയ്ക്ക് അനുകൂലമാണെന്ന് പിണറായിക്ക് ബോധ്യമായത്.<

കെഎസ്ഇബിയിൽ ഗുരുതരമായ പ്രതിസന്ധിയാണ്. ബോർഡ് ചെയർമാന്റെ മുറിയിൽ എൽഡിഎഫ് അനുകൂല സംഘടനകൾ കുഴപ്പമുണ്ടാക്കുന്നു. തിരുവന്തപുരത്ത് കാറ്റിലും മഴയിലും നശിച്ച വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ 18 മണിക്കൂർ എടുത്തു.’ ‘‘കെഎസ്ആർടിസിയെ സർക്കാർ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭത്തിലുള്ള സർവീസുകളെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറി കെഎസ്ആർടിസിയുടെ നഷ്ടം നൂറിരട്ടിയാക്കി. പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന ഇവർ സ്വിഫ്റ്റിൽ കരാർ തൊഴിലാളികളെയാണ് നിയമിക്കുന്നത്. ഇടതുപക്ഷമാണ് ഇത് ചെയ്യുന്നത്. ഇവർ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷനയം നടപ്പാക്കുന്നവരാണ്’ – സതീശൻ പറഞ്ഞു.

‘സംസ്ഥാനത്ത് ക്രമസമാധനം ആകെ തകരാറിലായി. ആർഎസ്എസ്, എസ്ഡിപിഐ തീവ്രവാദികൾ കേരള പൊലീസിൽ നുഴഞ്ഞു കയറി. എല്ലാ കാര്യങ്ങളും പാർട്ടിക്ക് വിട്ടുകൊടുത്ത് പിണറായി വിജയൻ വെറുതെ ഇരിക്കുകയാണ്. ക്ഷേമ പദ്ധതിയുടെ പെൻഷൻ കൊടുക്കാൻ പോലും പണം കടം എടുക്കേണ്ട സ്ഥിതിയിലാണ് കേരളം. ഈ സാഹചര്യത്തിൽ 2 ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നതിന് പിന്നിൽ അഴിമതി മാത്രമാണ്.’

നിരവധി കോണ്‍ഗ്രസ് പ്രവർത്തകരുടെ ചോര വീണ കണ്ണൂരിലെ മണ്ണിൽ നടക്കുന്ന സമ്മേളനത്തിൽ ചെന്നു സിപിഎമ്മുമായി കൈകോർക്കാനുള്ള വിശാല മനസ്കത കോണ്‍ഗ്രസിനില്ല . സിപിഎം പാർട്ടി കോണ്‍ഗ്രസിലേക്കു കെ.വി.തോമസ് ഒരിക്കലും പോകുമെന്നു താൻ കരുതുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന നിലപാടുകൾക്കൊപ്പമേ കെ.വി.തോമസ് നിലകൊള്ളുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോയിൽ ദളിതരില്ല എന്നതിന് കാരണമായി സീതാറാം യച്ചൂരി പറയുന്നത് ചരിത്രപരമായ കാരണമാണെന്നാണ്. ചരിത്രം തിരുത്തുന്നവർ എന്ന് അവകാശപ്പെടുന്ന സിപിഎം വരേണ്യ വർഗത്തിന്റെ പാർട്ടിയാണ്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ടി.എൻ. പ്രതാപൻ എംപി, മുൻ എം എൽ എ .എം പി വിൻസെന്റ് എന്നിവരും പങ്കെടുത്തു

Vadasheri Footer