Madhavam header
Above Pot

കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകാൻ ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രി ആർ ബിന്ദു.

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് ശിപാർശ നൽകിയത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പുതിയ വി.സിയെ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നും വി.സിയെ നിയമിക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മന്ത്രി ചാൻസലറായ ഗവർണറോട് ആവശ്യപ്പെട്ടു.കത്തിെൻറ പകർപ്പ് പുറത്തുവന്നതോടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും സർക്കാറും പ്രതിരോധത്തിലായി.

Astrologer

മന്ത്രി പ്രോ ചാൻസലർ എന്ന നിലയിൽ ഇല്ലാത്ത അധികാരമുപയോഗിച്ചാണ് കത്ത് നൽകിയതെന്ന കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കി. ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി ആർ. ബിന്ദു ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.സർവകലാശാലകളിലെ അനാരോഗ്യ പ്രവണതകൾ സംബന്ധിച്ച് സർക്കാറും ഗവർണറും കൊമ്പുകോർക്കുന്നതിനിടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്നും ചട്ടലംഘനത്തിന് കൂട്ടുനിൽക്കേണ്ടിവന്നെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു.

പ്രോ ചാൻസലർ എന്ന നിലക്കാണ് മന്ത്രി ഗവർണർക്ക് പുനർനിയമന ശിപാർശ നൽകിയത്.കണ്ണൂർ വി.സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും. സംസ്ഥാനത്ത് വി.സി നിയമനത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് മന്ത്രി കൈക്കൊണ്ടത്. കണ്ണൂർ വി.സി നിയമനത്തിൽ നവംബർ 22ന് രണ്ട് കത്തുകളാണ് മന്ത്രി ഗവർണർക്ക് നൽകിയത്. 401/2021 നമ്പർ കത്തിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ടാമൂഴം നൽകി പുനർനിയമിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഒക്ടോബർ 27ന് വി.സിയെ കണ്ടെത്താനായി സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ ഇറക്കിയ വിജ്ഞാപനവും നവംബർ ഒന്നിന് പുതിയ വൈസ് ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനവും റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഡോ. ഗോപിനാഥ് രവീന്ദ്രനെ വാനോളം പുകഴ്ത്തുന്ന കത്തിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നാകാൻ കണ്ണൂരിന് കഴിഞ്ഞെന്നും അതിനാൽ വി.സി സ്ഥാനത്ത് ഒരു തവണകൂടി അവസരം നൽകണമെന്നും അത് സർവകലാശാലക്ക് വലിയ നേട്ടമാകുമെന്നും പറയുന്നു. വി.സിയുടെ മികവുകൾ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. സർവകലാശാല നിയമത്തിൽ പുനർനിയമനത്തിന് കഴിയുമെന്നും വയസ്സ് നിയന്ത്രണമില്ലെന്നും മന്ത്രി വിശദീകരിച്ചു.

406/2021ാം നമ്പറിലുള്ള കത്തിൽ കണ്ണൂർ വി.സിക്കായി അപേക്ഷ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രോ ചാൻസലർ എന്ന നിലയിൽ ഡോ. േഗാപിനാഥ് രവീന്ദ്രെൻറ പേര് താൻ നിർദേശിക്കുന്നത് പരിഗണിക്കണമെന്നും നവംബർ 24 മുതൽ അദ്ദേഹത്തെ വി.സിയായി പുനർനിയമിക്കണമെന്നുമാണ് ആവശ്യം.ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണ് സാധാരണ പ്രോ ചാൻസലർക്ക്  പ്രവർത്തിക്കാനാകുക. മാത്രമല്ല ഉന്നതവിഭ്യാഭ്യാസ സെക്രട്ടിയാണ് ഗവർണർക്ക് കത്ത് നൽകേണ്ടത്. മന്ത്രി നേരിട്ടാണ് ഈ കത്ത് എഴുതിയത്. സെർച്ച് കമ്മിറ്റി വഴി ഡോ. ഗോപിനാഥ് രവീന്ദ്രന് കടന്നുവരാൻ സാധ്യത തീരെ ഉണ്ടായിരുന്നില്ല.

മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അടക്കം ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി സത്യപ്രതിജ്ഞ ലംഘനവും അഴിമതിയും സ്വജനപക്ഷപാതിത്വവും നടത്തി. ഒരാളെ വി.സിയായി നിയമിക്കാൻ ആവശ്യപ്പെടാൻ മന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ചോദിച്ചു.മന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് ഇത് വ്യക്തമാക്കുന്നത്. കത്തെഴുതിയ നവംബർ 22ന് തന്നെ സെർച്ച് കമ്മിറ്റി റദ്ദാക്കി ഗസറ്റഡ് വിജ്ഞാപനമിറക്കി. ഗുരുതരമായ പ്രശ്നമാണ്. പ്രോ-ചാൻസലർ എന്ന നിലക്ക് കത്തെഴുതാൻ പാടില്ല. മന്ത്രിക്ക് തുടരാൻ അധികാരമില്ല. മന്ത്രി രാജിെവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Vadasheri Footer