
ഫുജൈറ ഓയിൽ ടെർമിനലുകൾക്ക് നേരെ ഡ്രോൺ ആക്രമണം.

ദുബായ് : യുഎഇയിലെ അതിപ്രധാനമായ ഫുജൈറ തുറമുഖത്തെ (Fujairah Port) ഓയിൽ ടെർമിനലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓയിൽ സ്റ്റോറേജ് ഹബ്ബായ ഫുജൈറ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഗോള എണ്ണ വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് (FOIZ) നേരെ ഡ്രോൺ ആക്രമണമുണ്ടായത്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകൾ തടയാൻ ശ്രമിച്ചെങ്കിലും, തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ (Debris) ഓയിൽ ടാങ്കുകൾക്ക് മുകളിൽ പതിക്കുകയും വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു

ഇറാൻ-അമേരിക്ക യുദ്ധം ഡിജിറ്റൽ മേഖലയെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. യുഎഇയിലെയും ബഹ്റൈനിലെയും ആമസോൺ വെബ് സർവീസസ് (AWS) ഡാറ്റാ സെന്ററുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു.

ഇറാഖ്-ഇറാൻ അതിർത്തിയിൽ ഇസ്രായേൽ വ്യോമസേന (IDF) അതിശക്തമായ ആക്രമണം നടത്തിയതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ അതിർത്തി രക്ഷാസേനയെ (Border Guard) ദുർബലപ്പെടുത്തി, കുർദിഷ് വിമത ഗ്രൂപ്പുകളെ ഇറാനിലേക്ക് കടത്തിവിടാനാണ് ഈ നീക്കമെന്നാണ് സൂചന.

അതെ സമയം ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ആക്രമണങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഇസ്രായേൽ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാല (Walla) വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
