ഐടി കേരളത്തിലും പ്രതിസന്ധി, ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കും.
തിരുവനന്തപുരം: ഐടി ജോലിക്കാർക്ക് കേരളത്തിലും പ്രതിസന്ധി. കോവിഡ് കാലത്ത് ഉയര്ന്നവ ശമ്ബളത്തോടെ ഐടി പ്രഫഷണലുകളെ റിക്രൂട്ട് ചെയ്‌ത പല കമ്ബനികളും ഇപ്പോള്‍ സാമ്ബത്തിയ മാന്ദ്യം നേരിടുന്നുവെന്നാണ് റിപ്പോര്ട്ട് .ചില കമ്ബനികള്‍ കേരളത്തില്‍ പ്രവര്ത്തrനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. പ്രമുഖ ഐടി കമ്ബനിയായ മക്കിന്സി 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു.
കമ്ബനി കേരളത്തിലെ പ്രവര്ത്തനം അവസാനിപ്പിക്കാന്‍ പോകുന്നു എന്നാണ് സൂചന. ആറ് മാസം ജീവനക്കാര്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ കേരളത്തില്‍ മാത്രമാണ് പ്രവര്ത്തുനം അവസാനിപ്പിക്കുന്നത്. ടെക്നോപാര്ക്ക് ഫെയ്സ്-3 ല്‍ പ്രവര്ത്തി്ക്കുന്ന പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
ആയിരത്തോളം പേര്ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും. നിലവില്‍ 70,000 പേരാണ് 480 കമ്ബനികളിലായി ടെക്നോപാര്ക്കി ല്‍ ജോലി ചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവര്ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്നോപാര്ക്കിെലെ ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
സാമ്ബത്തിക പ്രതിസന്ധിയെ തുടര്ന്ന് രാജ്യാന്തര തലത്തിലും വന്കി.ട കമ്ബനികളില്‍ കൂട്ടപ്പിരിച്ചു വിടല്‍ വ്യാപകമാണ്. യുഎസ് ടെക് കമ്ബനികളായ ഗൂഗുളില്‍, ആമസോണ്‍, മെറ്റ , മൈക്രോസോഫ്‌റ്റ് തുടങ്ങി ടെക് കമ്ബനികളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്