ഭൂനികുതി പരിഷ്‌കരിക്കും , ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: ഭൂനികുതി പരിഷ്‌ക്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടിസ്ഥാന ഭൂനികുതിയാണ് പരിഷ്‌ക്കരിക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടും. 200 കോടി അധികാരവരുമാനമാണ് ലക്ഷ്യം. പരമ്പരാഗത രീതികളെ കൈയൊഴിഞ്ഞ് കാർഷിക മേഖലയിൽ ഉൾപ്പെടെ നവീകരണത്തിന് ലക്ഷ്യമിട്ട് കെ.എൻ. ബാലഗോപാലിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്. സയൻസ് പാർക്കുകൾ, ഡിജിറ്റൽ സർവകലാശാല എന്നിവയ്ക്കു പണം വകയിരുത്തിയ ധനമന്ത്രി കാർഷിക മേഖലയിൽ യന്ത്രവത്കൃത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ബജറ്റ് പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

കാർഷിക മേഖലയിൽ ട്രാക്ടറുകളേയും ഓഫീസുകളിൽ കമ്പ്യൂട്ടറുകളെയും എതിർത്ത സിപിഎം മാറി ചിന്തിക്കുന്നു എന്നതിനു കൂടി സാക്ഷ്യംവഹിക്കുന്നതായി ഇത്തവണത്തെ ബജറ്റ്. കേരള നിയമസഭയിൽ ആദ്യമായി ടാബിൽ ബജറ്റ് വായിച്ച് അവതരിപ്പിച്ച ധനമന്ത്രിയെന്ന റിക്കാർഡും ബാലഗോപാൽ സ്വന്തമാക്കി.

കാർഷിക മേഖലയിലെ പരമ്പരാഗതരീതി മാറണമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഊന്നിപ്പറഞ്ഞത്. കാർഷിക മേഖലകളിലെ പരമ്പരാഗത രീതിയും വലിയ ശാരീരിക അധ്വാനത്തിലൂടെയും ചെയ്യുന്ന രീതി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ചെറു കാർഷിക ഉപകരണങ്ങൾ‌ നമ്മുടെ നാട്ടിലും ഉപയോഗിക്കാൻ കഴിയണം. ഇതിന്‍റെ ഭാഗമായി കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി വായ്പ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ഫുഡ്പ്രോസസിംഗ് പാർക്ക് സ്ഥാപിക്കുന്നതിന് 100 കോടി രൂപയും അനുവദിച്ചു. വ്യവസായ വകുപ്പിന് കീഴിൽ 10 മിനി പാർക്കുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്നും 100 കോടി രൂപ അനുവദിക്കും.

കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനത്തിനായും കമ്പനി രൂപീകരിക്കും. 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിംഗ് കമ്പനിയാണ് വരുന്നത്. സംസ്ഥാനത്ത് പുതിയ നാല് സയൻസ് പാർക്കുകൾ വരും. 1,000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്. ഡിജിറ്റൽ സർവകലശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും.

മോട്ടോര്‍ വാഹനനികുതിയും ഒരു ശതമാനം കൂട്ടി. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂട്ടി.

. രണ്ട് ലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി 1% കൂട്ടി.
ടൂറിസം മേഖലയിലുള്ള കാരവനുകൾക്ക് നികുതി കുറച്ചു. പ്രളയസെസ് അധികം അടച്ചവർക്ക് മടക്കിനല്കും. ചരക്കുസേവന നികുതി വകുപ്പിൽ പൂർണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കും. എക്സൈസ് നവീകരണ പദ്ധതികൾക്കായി 10.5 കോടി രൂപ. കെഎഫ്സി വായ്പാ ആസ്തി 10,000 കോടിയാക്കും

.
5 ജി നെറ്റ്‍വർക്കുകൾ വ്യാപിപ്പിക്കാനായി ബജറ്റിൽ 5 ജി ലീഡർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ലീഡർഷിപ്പ് പദ്ധതി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. തെരഞ്ഞെടുത്ത ഇടനാഴികളിലാണ് കേരളത്തിൽ ആദ്യമായി 5 ജി ലീഡർഷിപ്പ് പദ്ധതി ആരംഭിക്കുക.

തിരുവനന്തപുരം - കൊല്ലം, എറണാകുളം – കൊരട്ടി, എറണാകുളം – ചേർത്തല, കോഴിക്കോട് – കണ്ണൂർ എന്നിവിടങ്ങളിലാണ് വിപുലീകൃത ഐടി ഇടനാഴി പദ്ധതി വരുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി
ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ
1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും

* ഒരു ലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കും * വഴിയൊരുക്കാൻ 1888 കോടി * കെഎസ്ആർടിസിക്ക് 1000 കോടി * വിളനാശം തടയാൻ 51 കോടി * പ്രാദേശിക വിപണികൾക്ക് ഏഴ് കോടി * കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിനു 30 കോടി * പരന്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനു 30 കോടി * സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ 20 കോടി * ജലവിഭവ മേഖലയ്ക്ക് 552 കോടി * കേരള പേപ്പർ പ്രോഡക്ട്സിനു 20 കോടി * കയർ മേഖലയ്ക്ക് 117 കോടി * കുടുംബശ്രീക്ക് 260 കോടി * കിൻഫ്രയ്ക്കായി 332 കോടി * കെ ഫോൺ ആദ്യഘട്ടം ഉടൻ‌ * കേരളത്തിൽ 2000 വൈഫൈ ഹോട്ട് സ്പോട്ടുകൾ * ഇലക്‌ട്രോണിക് ഹബ്ബിനു 28 കോടി * ഇക്കോ ടൂറിസത്തിനു പത്ത് കോടി * അഴിക്കൽ, കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങളുടെ വികസനത്തിന് 41.5 കോടി * തിരുവനന്തപുരം റിംഗ് റോഡിനു ഭൂമി ഏറ്റെടുക്കൽ കിഫ്ബി വഴി 1000 കോടി * ആറ് പുതിയ ബൈപ്പാസുകൾ, കിഫ്ബി വഴി 200 കോടി * ഏറ്റവും തിരക്കേറിയ 20 ജംഗ്ഷനുകൾ വികസിപ്പിക്കും